Wednesday, November 21, 2007

ചലഗട്ട ഡേയ്സ്

മഡിവാള കൈരളീ‍ന്ന് നാലു വെള്ളേപ്പോം ഒരു കഷണം പുട്ടും കോഴിന്റെ നെഞ്ചു വറുത്തതും പിന്നാലെ ഒരു സ്വീറ്റ് & സാള്‍റ്റ് ലൈം സോഡയും കേറ്റിയ ക്ഷീണത്തില്‍ എന്തു ചെയ്യണമെന്ന് കലുങ്കുഷമായി ചിന്തിച്ചിരിക്കുമ്പോളാണു മനസിന്റെ ഫ്രെയിമില്‍ ഒരു കൊതുകുതിരി കറങ്ങാന്‍ തുടങ്ങിയത്..തിരി കറങ്ങി അവസാനിച്ചത് 2002ല്‍

2002 ഏപ്രില്‍ മാസത്തിലാണു ബാംഗ്ലുരിലേക്ക് പറിച്ചു നടപ്പെട്ടത്. ഓഫീസ് എയര്‍പ്പോര്‍ട്ടിനടുത്തുള്ള വിന്‍ഡ് ടണല്‍ റോഡിലായിരുന്നു. വിന്‍ഡ് ടണല്‍ റോഡിലൂടെ പിന്നെയും പോയാല്‍ ചലഗട്ട എന്ന ഗ്രാമത്തിലെത്തും. എയര്‍പ്പോര്‍ട്ട് റോഡില്‍ നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്കായിട്ടാണ് ഇത്. ഗ്രാമം എന്ന വിശേഷിപ്പിക്കാന്‍ കാ‍രണം വലിയ ഡെവലപ്പ്‌മെന്റ് ഒന്നും വന്നിട്ടില്ല അവിടെ. വീതി കുറഞ്ഞ റോഡുകള്‍..ഒന്നോ രണ്ടോ കോണ്‍ക്രീറ്റ് വീടുകള്‍, ബാക്കിയുള്ളതെല്ലാം ഷീറ്റ് കൊണ്ട് മേഞ്ഞത്, ജംക്ഷനില്‍ ഒരു സ്റ്റേഷനറി ഷോപ്പ് ഒരു ടെലഫോണ്‍ ബൂത്ത്, ഒരു അമ്പലം..വഴിവക്കില്‍ മുറുക്കി ചുവപ്പിച്ച് റോഡിലോട്ട് നീട്ടി തുപ്പുന്ന കന്നഡ തള്ളമാര്‍..കുറേ നായ്ക്കള്‍...പിന്നെ ആശ്വാസമെന്നോണം ഒരു കണ്ണുര്‍കാരന്‍ അബൂക്കായുടെ കടയും..ഓഫീസില്‍ നിന്ന് മൂന്നു കിലോമീറ്ററേ ഉള്ളൂ എന്നതിനാലും ചുളുവിലക്കു വീടു വാടകക്കു കിട്ടിയതിനാലും ചലഗട്ടയില്‍ തന്നെ കൂടാന്‍ തീരുമാനിച്ചു.

പിറ്റെ ദിവസം തന്നെ അച്ഛന്‍ മടങ്ങിപോയി. സാദാരണ സിനിമകളില്‍ കാണുന്നതുപോലുള്ള സെന്റിമെന്റല്‍ സീന്‍ ഒഴിവാക്കാനായി യാത്ര പറയുന്ന സമയത്തു ഞാന്‍ ഇന്‍ ഹരിഹര്‍ നഗറിലെ കോമഡിയും ആലോചിച്ചോണ്ടു നിന്നു.

നാട്ടില്‍ വച്ച് അടുക്കളയില്‍ കയറുന്നത് രണ്ടു കാര്യങ്ങള്‍ക്കായിരുന്നു. ഒന്ന് ഭക്ഷണം കഴിക്കാന്‍ പിന്നെ അമ്മയുടെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് ദുട്ട് അടിച്ചുമാറ്റാന്‍. അല്ലെങ്കില്‍ തന്നെ കുക്കിങ്ങ് എന്നുവച്ചാല്‍ അതു പെണ്‍‌വര്‍ഗ്ഗത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും അതില്‍ കൈകടത്തുന്നത് ശരിയല്ല എന്നുമുള്ള ചില പ്രബുദ്ധ ചിന്തകള്‍ ഉണ്ടായിരുന്നതിനാല്‍ കുക്കിങ്ങിന് ഒട്ടും മുതിര്‍ന്നില്ല.

കാലത്തും വൈകീട്ടും അബുക്കാടെ കടയില്‍ നിന്ന് ഭക്ഷണം..ഉച്ചക്ക് ഓഫീസില്‍ നിന്നും. ചിലപ്പോള്‍ മുരുഗേഷ് പാളയിലേ ചേട്ടന്റെ മെസ്സില്‍ പോയി ഭക്ഷണം. ഒരിക്കല്‍ പൊരിച്ച കരിമീ‍ന്റെ കൂടെ കോമ്പ്ലിമെന്റായി പാറ്റ ഫ്രൈ കിട്ടിയതിനാല്‍ അവിടത്തെ ഭക്ഷണം ഉപേക്ഷിച്ചു. ചലഗട്ട ജംക്ഷനിലെ വഴിയരികില്‍ നിന്നുള്ള മുളകു ബജികളും മസാലവടകളും വൈകുന്നേരങ്ങളിലെ ശീലമായി മാറി

കഴിക്കുന്ന ഫുഡിന്റെ ഹൈജീനിക്ക് നേച്ചര്‍ മൂലം ശരീരരത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും തന്മൂലം എന്തു കഴിച്ചാലും രുചി വായില്‍ നിന്നു മാറുന്നതിനു മുമ്പേ പുറത്തെത്താനും തുടങ്ങി. നാട്ടില്‍ വച്ച് ചെയ്യാറുള്ള പൊടികൈകള്‍ ഫലിക്കാതെയായി.
അവസാനം ബാംഗ്ലൂരെത്തി വിത്തിന്‍ ഫിഫ്റ്റീന്‍ ഡേയ്സ്, ഇന്ദിരാനഗര്‍ അമര്‍ ജ്യോതി നഴ്സിം ഹോമിലെ മൂന്നാം നിലയിലെ മൂന്നാം നമ്പര്‍ ബെഡ് അഞ്ചു ദിവസത്തേക്ക് ബുക്കു ചെയ്യേണ്ടി വന്നു.

“യു ഹാവ് അക്യൂട്ട് ഗാസ്ട്രോ എന്‍‌ട്രൈറ്റിസ്“ വായില്‍ കൊള്ളാത്ത പേര് ഡോക്ടര്‍ പറയുന്നത് കേട്ട് അന്തം വിട്ട് കണ്ണു തള്ളി വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന മലയാളി നഴ്സ് “കോളറയുടെ ഒരു ചെറിയ രൂപം” എന്നു പരിഭാഷപ്പെടുത്തി തന്നു.

ആദ്യത്തെ മൂന്നു ദിവസം വിശപ്പെന്നെ വികാരമേ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായി ഗ്ലൂക്കോസ് കയ്റ്റികൊണ്ടിരുന്നു.പിന്നെ ഇടക്കിടക്ക് ഓരോ ഇഞ്ചക്ഷനും. നാലാം ദിവസം വയര്‍ ശരിയാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു..കുറേശെ വിശപ്പ് അനുഭവപ്പെട്ടു തുടങ്ങി.
പക്ഷേ ശാന്തമാകാന്‍ തുടങ്ങിയ വയറ് സഹമുറിയന്‍ കൊണ്ടു വന്ന മസാല ദോശയും കൊക്കോ കോളയും കഴിച്ചതോടെ ആവണ്ണക്കെണ്ണ കുടിച്ചോനു എനിമ കൊടുത്ത അവസ്ഥയായി.

അവസാനം അഞ്ചാം ദിവസം ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍, അല്ലെങ്കിലേ ഞെങ്ങി ഞെരുങ്ങി എന്റെ ശരീരത്തില്‍ കഴിഞ്ഞിരുന്ന ആത്മാവിന്നു ഒരു കാ‍ല്‍ വയ്ക്കാന്‍ കൂടി സ്ഥലമില്ലാതെയായി. തൂക്കം കുറഞ്ഞത് ഒറ്റയടിക്ക് ആറുകിലോ.

ഇനി വീണ്ടും ഒരു ഗെയിമിനു താല്‍പര്യമില്ലാത്തതിനാല് സ്വയം പാചകം ആരംഭിച്ചു. ഒരു ദിവസം ചോറ്,തൈര് ആന്‍ഡ് അച്ചാര്‍ ആണെങ്കില്‍ പിറ്റേ ദിവസം തൈര്,ചോറ് ആന്‍ഡ് അച്ചാര്‍. അതിന്റെ പിറ്റെ ദിവസം അച്ചാര്‍,ചോര്‍ ആന്‍ഡ് തൈര്‍.

പച്ചരിയും അച്ചാറും ചൂണ്ടി കാണിച്ചു വേടിച്ചു. തൈരിന്റെ കന്നഡ അറിയാത്തതിനാല്‍ “Curd ബേക്കൂ“ എന്നു പറഞെങ്കിലും “ കര്‍ഡ് ഇല്‍‌വ“ എന്നും പറഞ്ഞു കടക്കാരന്‍ എന്നെ നിരാശനാക്കി. ഒരു അവസാന ശ്രമമെന്ന നിലയില്‍ “നനഗേ സി യു ആര്‍ ഡി ബേക്കു” എന്നൊരു തട്ടു തട്ടി. അത് ആ പുണ്യപുരുഷന്‍ കൂട്ടി വായിക്കുകയും “തകൊള്ളി കേഡ്” എന്നു പറഞ്ഞു തൈര് ഏടുത്തു തരുകയും ചെയ്തു. സി യു ആര്‍ ഡി യെ കേഡ് എന്നു വായിക്കണോ അതോ കര്‍ഡ് എന്നു വായിക്കണോ? ഇന്നും ഇതൊരു സംശയമായി അവശേഷിക്കുന്നു.

കുറേ രാത്രിസ്വപ്നങ്ങളില്‍ സുന്ദരിമാര്‍ക്കു പകരം മത്തിയും അയലയും വന്നു എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. എന്നാ ഈ വീക്കെന്‍ഡ് മീന്‍ കറിയില്‍ പരീക്ഷണം നടത്താം എന്നു തീരുമാനിച്ച്, ശനിയാഴ്ച്ച കാലത്ത് തന്നെ മുരുഗേഷ് പാളയില്‍ പോയി ജീവിച്ചിരുന്നപ്പോള്‍ നല്ല ഫ്രഷ് ആയിരുന്ന കുറച്ച് മത്തി വേടിച്ചു. വീട്ടിലെത്തി കഴുകി വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും വാതിലിന്മേല്‍ ആരോ വന്നു തട്ടുന്ന ശബ്ദം..മോസ്കിറ്റോ നെറ്റ് അടിച്ചിട്ടുള്ള ജനാലയിലൂടെ നോക്കുമ്പോഴുണ്ട് ആയിരക്കണക്കിനു ഈച്ചകള്‍..തേനീച്ചകൂട്ടില്‍ കല്ലെറിഞ്ഞപോലെ..വീട്ടിനുള്ളിലേക്ക് കയറാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്...പിന്നെയൊരു യുദ്ധമായിരുന്നു, നെറ്റിലേ അല്‍പ്പം വലിയ തുളയിലൂടെ കടക്കുന്നവയേ ക്രൂരമായി ഞെരിച്ച് കൊന്നും രക്ഷപ്പെടുന്നവയേ ഫോളേ ചെയ്ത് തേജോവധം ചെയ്ത് കൊന്നും അമര്‍ഷം തീര്‍ത്തു. കന്നഡക്കാര്‍, പ്രത്യേകിച്ചും ബാംഗ്ലൂരിയന്‍സ് വെജിറ്റേറിയന്‍സ് ആകാം കാരണം ഇതായിരിക്കാം.

ബാംഗളൂര്‍ എത്തിയ ശേഷ്മുള്ള ആദ്യ മഴ. വൈകുന്നേരം 8 മണിയോടെ ഓഫീസില്‍ നിന്നിറങ്ങി. ചലഗട്ടയിലേക്കുള്ള വഴികണ്ട് താമരശ്ശേരി ചുരത്തില്‍ വച്ചു ഒറ്റയാനെ കണ്ട് പോലെ അന്തം വിട്ടു നിന്നു പോയി. ബാംഗ്ലുര്‍ നഗര്ത്തിലെ മുഴുവന്‍ വേസ്റ്റും വഹിച്ചു കൊണ്ടു പോകുന്ന ഒരു വലിയ ഓവു ചാല്‍ കര കവിഞ്ഞൊഴുകുന്നു. ഏതാണ്ടു മുട്ടിനൊപ്പം വെള്ളമുണ്ട്. യാതൊരു വാഹനവും ആ വഴിക്കു വരാന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു നടക്കാന്‍ തുടങ്ങി.

കനത്ത മഴയും കൂരിരുട്ടും..കാലില്‍ എന്തൊക്കെയോ വന്നു തട്ടുന്നുണ്ട്..ഏതാണ്ട് ഇരുന്നൂറു മീറ്റര്‍ പോയിക്കാണും..പുറകില്‍ നിന്ന് ഒരു വാഹനത്തിന്റെ ലൈറ്റ് കണ്ടു, ഒരു ടെംമ്പോ. ഗോഡ് ഈസ് ഗ്രൈയ്റ്റ്..എന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. തിരിഞ്ഞു നിന്ന് കൈകള്‍ ഉയത്തി വീശി നിര്‍ത്താനായി സിഗ്നല്‍ കൊടുത്തു..എന്തിനധികം പറയുന്നു അതവിടെ നിര്‍ത്തിയില്ലെന്നു മാത്രമല്ല ആ ഓടവെള്ളത്തില്‍ എന്നെ കുളിപ്പിച്ചോണ്ട് അതങ്ങോട്ട് പോവുകയും ചെയ്തു. വണ്ടി നിര്‍ത്താന്‍ ഓളിയിട്ടു കൊണ്ടിരുന്ന എന്റെ വായില്‍ നിന്നും വിത്സിന്റെ പാക്കറ്റ് തുപ്പി കളഞ്ഞ് ടെംമ്പോയുടെ ഡ്രൈവറെ പച്ചതെറിവിളിക്കുമ്പോള്‍ മനുഷ്യരുടെ സ്വാര്‍ത്ഥതയെ കുറിച്ചു ഞാനാലോചിക്കുകയായിരുന്നു..ഒപ്പം ബാംഗ്ലൂരിന്റെ സ്വാദിനെകുറിച്ചും..ഹയ്യേ ദുപ്പ്..ദുപ്പ്..

ചലഗട്ടയില്‍ നിന്നു താമസം മാറ്റാനുള്ള ഒരു പ്രധാന കാരണം ഇതായിരുന്നു. അല്ലാതെ ഉറക്കെ പാട്ടു വച്ചതിനു അടുത്ത വീട്ടിലേ കാര്‍ക്കോടകന്‍ വന്നു ജീവന്‍ വേണേല്‍ സ്ഥലം വിട്ടോ എന്നു പറഞ്ഞോണ്ടോന്നുമല്ല :)

30 comments:

Sherlock said...

പുതിയ കുപ്പിയില്‍ പഴയ എണ്ണ - വീണ്ടും റീമേക്ക്

കുഞ്ഞന്‍ said...

ഹഹഹ..

അവസാനം പറഞ്ഞത് സത്യം..!

ഹരിശ്രീ said...

ബാംഗ്ലൂരിന്റെ സ്വാദിനെകുറിച്ചും..ഹയ്യേ ദുപ്പ്..ദുപ്പ്..

കൊള്ളാട്ടോ...

Typist | എഴുത്തുകാരി said...

ജിഹേഷ്, കൊള്ളാം.
ബാംഗ്ലൂര്‍ പുരാണം തുടര്‍ന്നും പ്രതീക്ഷിക്കാമോ?

പൈങ്ങോടന്‍ said...

ജിഹേഷിന് ഒരു തെറ്റു പറ്റി..ദയവു ചെയ്ത് അവസാനവരി ഇങ്ങിനെ തിരുത്തിവായിക്കാനപേക്ഷിക്കുന്നു


ചലഗട്ടയില്‍ നിന്നു താമസം മാറ്റാനുള്ള ഒരു പ്രധാന കാരണം ഇതായിരുന്നു. അല്ലാതെ അടുത്ത വീട്ടിലേ കാര്‍ക്കോടകന്റെ മോളോട് സിനിമക്ക് വരുമോ എന്ന് ചോദിച്ചപ്പോ അന്ന് രാത്രി കിട്ടിയ അടിയെ ഓര്‍ത്തല്ല

സ്നേഹതീരം said...

ഇതൊന്നുമല്ല, ജിഹേഷേ, ശരിയായ വെള്ളക്കെട്ട് ! മഴ പെയ്ത് കിട്ടുന്ന വെള്ളത്തെ എങ്ങനെ പൂര്‍ണ്ണമായും റോഡില്‍ കെട്ടിനിര്‍ത്താമെന്ന് നേരില്‍ക്കണ്ട് ശാസ്ത്രീയമായി പഠിക്കണേല്‍, കൊച്ചീയില് വാ..
പിന്നെ ഗ്യാസ്‌ട്രോ.. അതേതായാലും, നമ്മുടെ ചിക്കന്‍ ഗുനിയേടെ അത്രയും പോരാ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒക്കെ ശരി തന്നെ. ഇനിയെന്നെ ചേച്ചീന്നു വിളിച്ചാല്‍ പിന്നെ മിണ്ടില്ല്യ.

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒക്കെ ശരി തന്നെ. ഇനിയെന്നെ ചേച്ചീന്നു വിളിച്ചാല്‍ പിന്നെ മിണ്ടില്ല്യ.

:)

ശ്രീവല്ലഭന്‍. said...

അതുശരി. അപ്പോങ്ങിനെയാ ഈ ചലഗട്ടീന്നു ഓടിപ്പോയെ അല്ലെ. സരസമായിരിക്കുന്നു വിവരണം.

ദിലീപ് വിശ്വനാഥ് said...

അതു ശരി. ഇപ്പോള്‍ മനസ്സിലായി എന്താ ചലഗട്ടയില്‍ മലയാളികള്‍ക്ക് വീടു വാടകയ്ക്ക് കൊടുക്കാത്തതെന്ന്.

ശ്രീലാല്‍ said...

ചലഗട്ടപ്പൊകയായി അല്ലേ താമസം..? :)

ജിഹേഷേ, ഒരൂ കാര്യം ചെയ്യാം, ഇനിമുതല്‍ നമുക്ക് ‘പാപി ചെന്നിടം ചലഗട്ട’ എന്നു തിരുത്തിയാലോ.. ? ;)

Sethunath UN said...

:) കൊള്ളാം ജിഹേഷ്. രസമായിരിയ്ക്കുന്നു ബാംഗ്ലൂര്‍ അനുഭവം.
കലുങ്കുഷമായി : കൂലങ്കഷമായി

പ്രശോബ് [Prashob] said...

ഇതു വായിക്കുമ്പോള് എനിക്കു നമ്മളെ പഴയ പലേ കാര്യങളും ഓര്മ്മ വരുന്നു പുള്ളേ.അപ്പൊ അക്രത്തിന്റെ വീട്ടില് പോയ സംഭവമെവിടെ?

Unknown said...
This comment has been removed by the author.
Unknown said...

ഈ മെത്തയ്ക്കെന്തിനാ ഇത്രേം വീതി? രണ്ടുപേര്‍ക്കു് കിടക്കാനുള്ള വീതിയുണ്ടല്ലോന്നു് ഇനി വീട്ടില്‍ പോകുമ്പോ മാതാപിതാക്കള്‍ കേള്‍ക്കെ പറഞ്ഞാല്‍ അവര്‍ക്കു് കാര്യം പിടികിട്ടും. ആണോരുത്തനു് എന്തേലും വച്ചുവെളമ്പിത്തരാന്‍ ഒരാളെക്കിട്ടണോങ്കി അങ്ങനെ ചില പൂഴിക്കടകന്‍ അടവുകള്‍ പയറ്റാതെ പറ്റില്ല ജിഹേഷേ! good luck!

മഞ്ജു കല്യാണി said...

എണ്ണ പുതിയ കുപ്പിയിലായപ്പോള്‍ ഗുണവും രുചിയും കൂടിയിട്ടുണ്ട്.

കൊച്ചുത്രേസ്യ said...

ബാംഗ്ലൂരിനെ കുറ്റം പറയുന്നോ..അടി അടി‍..
പിന്നെ ആ അവസാനത്തെ വാക്യം ഞാന്‍ വെള്ളം തൊടാതങ്ങു വിഴുങ്ങി കേട്ടോ ;-)

പ്രയാസി said...

"ഇനി വീണ്ടും ഒരു ഗെയിമിനു താല്‍പര്യമില്ലാത്തതിനാല് സ്വയം പാചകം ആരംഭിച്ചു. ഒരു ദിവസം ചോറ്,തൈര് ആന്‍ഡ് അച്ചാര്‍ ആണെങ്കില്‍ പിറ്റേ ദിവസം തൈര്,ചോറ് ആന്‍ഡ് അച്ചാര്‍. അതിന്റെ പിറ്റെ ദിവസം അച്ചാര്‍,ചോര്‍ ആന്‍ഡ് തൈര്‍."

എന്തോരം വെറൈറ്റി..!

hi,hi, ചിരിപ്പിച്ചെടാ ഹുടുകാ..
നാനു നിന്നെ പ്രീതിമാഡ്ത്തീനി..ഇതു പോലെയെന്തൊ അല്ലെ നീയാ ഹുഡുകിയോടു മാത്താടിയത്..;)

Sherlock said...

കുഞ്ഞാ, യേത്?

ഹരിശ്രീ, നന്ദി

എഴുത്തുകാരി, നന്ദി..പ്രതീ‍ക്ഷിക്കാം

പൈങ്ങ്സ്, വെച്ചിട്ടൊണ്‍ട്

സ്നേഹതീരം, ഹ ഹ

പ്രിയാ, ഇല്യാ...ഇനി അങ്ങനെ വിളിക്കണില്യാ..

വല്ലഭാ, നന്ദി

വാല്‍മീകി, അതിനു ഞങ്ങളെന്താ ചെയ്തേ?

ശ്രീലാലേ, എന്തിനാ നമ്മളായിട്ട് അതൊക്കെ തിരുത്തുന്നേ?

നിഷ്കൂ, നന്ദി

പ്രശം, അക്രത്തിന്റെ കാര്യം വരുന്നുണ്ട്

ബാബുവേട്ടാ, :)

മഞ്ജു, നന്ദി

കൊച്ചു ത്രേസ്യാ. കുറ്റം പറഞ്ഞതൊന്നുമല്ലാട്ടോ..ഒരു അനുഭവവിവരണം.

പ്രയാസീ, ഹുഡുഗി? ഹുഡുഗി അന്ദ്രെ ഏനു? :)

മഴതുള്ളികിലുക്കം said...

ജിഹേഷ്‌ ഭായ്‌...

അപ്പോ..ഏകദേശം മാര്‍ത്തള്ളിയും കഴിഞു പോക്കണമല്ലോ..അല്ലേ..
എച്‌ എ എല്‍ സിനിമ അടുത്താണല്ലോ അല്ലേ....ഹും...അവിടെ ഗ്രമീണത....എന്തായാലും ജീവിച്ചു പോകാം...പത്തു രൂപയുണ്ടേങ്കിലും അല്ലേ....
ബംഗ്‌ളൂരിന്‍റെ പശ്ചാതലത്തിലെ ഓര്‍മകളും..അനുഭവങ്ങളും നന്നായിരിക്കുന്നു...

നന്‍മകള്‍ നേരുന്നു

ജൈമിനി said...

മുരുഗേഷ് പാളയില്‍ പോയി "ജീവിച്ചിരുന്നപ്പോള്‍ നല്ല ഫ്രഷ്" ആയിരുന്ന കുറച്ച് മത്തി! Ha ha ha! Njanum avide adutha... ee type mathi kittunna sthalametha?

pinne, curd = mosaru in kannada, ini abaddam pattanda! ;-)

ഉപാസന || Upasana said...

ബാംഗ്ലൂരിനെ കുറ്റം പറണ്‍ജാലും മഴയെ കുറ്റം പറയരുത്...
റോഡില് വെള്ളമാണെങ്കില്‍ അങ്ങ് നീന്തണം...
“ഇല്‍‌വ” എന്ന് പറഞ്ഞാല്‍ “ഇല്ല” എന്നാണല്ലേ
കൊള്ളാം ഭായ്
:)
ഉപാസന

Unknown said...

കര്‍ഡ് അല്ല കേഡ് അല്ലെങ്കില്‍ കേര്‍ഡ് തന്നെ.....
ബാംഗ്ലൂര്‍ ഡയറി തുടരുമല്ലോ അല്ലേ.......:)

Sherlock said...

മന്‍സൂര്‍ ഭായ്, മാര്‍ത്തഹള്ളിക്ക് അടുത്തുതന്നെ..

മിനീസ്, മുരുഗേഷ്പാളയ ജക്ഷനില്‍ തന്നെ..

ഉപാ‍സന, :)

ആഗ്നേയ, അപ്പോ കേഡ് തന്നെ അല്ലേ..

എല്ലാവര്‍ക്കും നന്ദി വന്നതിനും വായിച്ചതിനും..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇപ്പോഴേലും വായനക്കാര്‍ക്ക് മനസ്സിലായല്ലൊ ചലഗട്ടയില്‍ വീട് വാടകയ്ക്ക് പ്രത്ത്യേകിച്ച് മലയാളികള്‍ക്ക് കൊടുക്കാത്ത കാരണം..ഹഹഹ..എന്റെ മാഷെ ഇതുപോലെ ഒരു ഓര്‍മക്കുറിപ്പ് എഴുതണമെന്നുണ്ട് പക്ഷെ ചിലപ്പോല്‍ പഴയ ആള്‍ക്കാര്‍ ഓടിച്ചിട്ടടിക്കും ഹീ ഹീ കൊള്ളാട്ടൊ നയിസ്..ഞാനും ഓര്‍മകളിലേയ്ക്കൊരു പ്രയാണം നടത്തി...

അലി said...

ഇതോ ബാംഗ്ലൂര്...
ചലഗട്ടയൊരു വറചട്ടിയായി...

നന്നായി മാഷെ...
അഭിനന്ദനങ്ങള്‍

Sherlock said...

Friendz4ever, അങ്ങട് എഴുതൂ മാഷേ..അടിയൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നൂ..:)

അലി, നന്ദി

ഉഗാണ്ട രണ്ടാമന്‍ said...

കൊള്ളാം ജിഹേഷ്. രസമായിരിയ്ക്കുന്നു ബാംഗ്ലൂര്‍ അനുഭവം.

ഉഗാണ്ട രണ്ടാമന്‍ said...

ആ വേഡ് വെരിഫിക്കേഷന് എടുത്തു കളഞ്ഞാല് കമെന്റ് ഇടാന് കൊറച്ചൂടേ സുഖാവും.. how to do that...?

Sharu (Ansha Muneer) said...

അവസാനവരിയില്‍ ചിരിച്ചു പോയി..... രസകരം