ഒരു ദിവസം വീട്ടിലേക്കു വിളിച്ചപ്പോഴാണു ക്ലാസ്മേറ്റായിരുന്ന സന്തോഷിനു ആക്സിഡന്റ് ആയെന്നും കുണ്ടായി മറിയ ത്രേസ്യാ ഹോസ്റ്റ്പിറ്റലില്‍ അഡ്മിറ്റാണെന്നും വിവരം കിട്ടിയത്.അവന്റെ വീട്ടിലേക്കു വിളിച്ചിട്ടു കിട്ടാത്തതിനാല്‍ നെറ്റില്‍ നിന്നും ഹോസ്പിറ്റലിന്റെ നമ്പര്‍ തെരഞ്ഞുപിടിച്ച് വിളിച്ചു. നീണ്ട പരിശ്രമത്തിനൊടുവില്‍ ലൈന്‍ കിട്ടി. ആക്സിഡന്റില്‍ പെട്ട് അഡ്മിറ്റായ സന്തോഷിന്റെ റൂമിലേക്ക് കണക്ടുചെയ്യണമെന്ന അപേക്ഷയില്‍ അവരെനിക്കൊരു ഹോള്‍ഡ് ഓണ്‍ മ്യൂസിക് ഇട്ടു തന്നു വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. മ്യൂസിക് വളരെ അരോചകമായിരുന്നു. ബീഥോവന്റെ മഹത്തായ സൃഷ്ടി ആയിരുന്നെങ്കിലും കേട്ടു കേട്ടു വല്ലാതെ ബോറഡിച്ചു തുടങ്ങിയിരുന്നു.
മ്യൂസിക് മാറി ”ഹലോ“ എന്നൊരു ശബ്ദം കേട്ടപ്പോഴാണു ഞാന്‍ വീണ്ടും ബോധമണ്ഡലത്തിലേക്കു തിരിച്ചുവന്നതു. “ഇതു ഞാനാ..” എന്നു പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പു തന്നെ “മോനേ എന്നാടാ നീ വരുന്നേ...” എന്ന് ഒരു വയസ്സായ ശബ്ദം എന്നോടു ചോദിച്ചു. “അമ്മയ്ക്കു അസുഖം വളരെ കൂടുതലാ..“
റോങ്ങ് നമ്പറിലേക്കാണു കണക്ടു ചെയ്തിരിക്കുന്നതെന്നു മനസിലായെങ്കിലും ആ ശബ്ദത്തിലെ നിസ്സഹായതയും വാത്സല്യത്തോടെയുള്ള മോനേ... എന്നുള്ള വിളീയും മനസിനെ വല്ലാതെ സ്പര്‍ശിച്ചു.അതുകൊണ്ടു ഡിസ്കണ്ക്ട് ചെയ്തില്ല.
പിന്നെയും അദ്ദേഹം തുടര്‍ച്ചയായി സംസാരിച്ചു മകനോടാണെന്നു തെറ്റിദ്ധരിച്ച്. കുറച്ചു സമയം കൊണ്ടു തന്നെ കാര്യമെല്ലാം ഏകദേശം മനസിലായി. അവര്‍ തനിച്ചാണു താമസിക്കുന്നത്. അച്ഛനെ നോക്കാന്‍ അമ്മയും അമ്മയെ നോക്കാന്‍ അച്ഛനും. മകന്‍ മുബൈയില്‍ ആണ്..അവിടെ നിന്നു തന്നെ വിവാഹമെല്ലാം കഴിച്ച്, വല്ലപ്പോഴും ഹിന്ദിക്കാരിയായ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വരും. വല്ലപ്പോഴും മാത്രം വിളിക്കും.
“നിന്നെ കണ്ടു കൊണ്ടു കണ്ണടയ്ക്കണമെന്നാടാ ഞങ്ങളുടെ ആഗ്രഹം..“ അദ്ദേഹത്തിന്റെ ശബ്ദം ഇടറി.
വയസ്സായ മാതാപിതാക്കളെ വീട്ടിലോ വൃദ്ധസദനങ്ങളിലോ തനിച്ചാക്കി, മഹാനഗരങ്ങളില്‍ മുഖത്തു കൃത്രിമചിരിയും ഹാഷ്പോഷ് ഇംഗ്ലീഷും കൈയ്യില്‍ നുരയുന്ന ലഹരിയുമായി, കടമകളും ഉത്തരവാദിത്തങ്ങളും മറന്നു ജീവിക്കുന്ന് ഒരു തരം ജീവികള്‍ ഉണ്ടെന്നുള്ള സാമാന്യബോധമുള്ളതിനാല്‍ എത്രയും പെട്ടെന്നു വരാമെന്നു പറഞ്ഞാണു ഞാന്‍ ഫോണ്‍ വെച്ചത്.ആന കൊടുത്താലും ആശ കൊടുക്കെരുതെന്ന പ്രമാണം മനസില്‍ ഉണ്ടായിരുന്നെങ്കിലും അസുഖമായി കിടക്കുന്ന ആ അമ്മയ്ക്ക് മകന്‍ വരുമെന്ന പ്രതീക്ഷ കുറച്ചെങ്കിലും ആശ്വാസം നല്‍കിയെങ്കിലോ...
ഇതു ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നു തോന്നുന്നു. തങ്ങളുടെ രണ്ടാം ബാല്യത്തില്‍ മക്കളുടെ തണലില്‍ ജീവിക്കണമെന്നും അന്ത്യശ്വാസം വലിക്കുമ്പോള്‍ മക്കള്‍ അടുത്തുണ്ടാകണമെന്നതും ഏതു മാതാപിതാക്കളുടെയും ആഗ്രഹമല്ലേ. പക്ഷേ പ്രവാസികള്‍ക്ക് ഈ കടമ നിറവേറ്റാന്‍ എത്രത്തോളം പറ്റും എന്നതും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു...
**********************************************************************************
എല്ലാ ബൂലോകര്‍ക്കും സന്തോഷവും സമൃതിയും നിറഞ്ഞ നവ വത്സരം ആശംസിക്കുന്നു.
Saturday, December 29, 2007
Monday, December 24, 2007
പിറന്നാള്‍ ആശംസകള്‍...
ഡിസംബര്‍, ഏറ്റവും പ്രിയപ്പെട്ട മാസങ്ങളില്‍ ഒന്ന്...പലതു കൊണ്ടും..രാത്രിയിലെ നനുത്ത് തണുപ്പ്..പുലര്‍കാലെ ഇലകളിലുള്ള തുഷാരബിന്ദുക്കള്‍...മഞ്ഞിന്റെ നേര്‍ത്ത പാളികളിലൂടെ അരിച്ചിറങ്ങുന്ന സൂര്യ രശ്മികള്‍..ഡിസംബര്‍ തുടങ്ങുന്നതോടെ നക്ഷത്രങ്ങള്‍ ഓരോന്നായി ഭൂമിയിലേക്കു താമസം മാറ്റുന്നു...
ഇന്നും വ്യക്തമായ ഓര്‍മ്മയുണ്ട്...വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ ക്രിസ്മസ് രാത്രി. അമ്മയുടെ അടക്കി പിടിച്ച കരച്ചില്‍ കേട്ടാണ് ഞാനുണര്‍ന്നത്. അച്ഛനെയാണെങ്കില്‍ കാണാനില്ല. കരച്ചിലിന്റെ വക്കോളമെത്തിയപ്പോഴേക്കും അമ്മായി വന്ന് ആശ്വസിപ്പിച്ചു. മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു അതില്‍ നിന്നും കിതച്ചുകൊണ്ട് ഓടിവരുന്ന അച്ഛന്‍.
പിന്നെ എല്ലാവരും കാറില്‍ കയറി. കാര്‍ ശരവേഗത്തില്‍ പാഞ്ഞു.
കൃസ്തീയ ദേവാലയങ്ങളിലെല്ലാം പാതിരാ കുര്‍ബ്ബാനയുടെ സമയം..മാനത്തും മണ്ണിലും നിറഞ്ഞു മിന്നുന്ന നക്ഷത്രങ്ങള്‍..കൃസ്തീയ ഭവനങ്ങളുടെ മുറ്റത്തെല്ലാം പുല്‍ക്കൂടുകള്‍...പിന്നെ എപ്പോഴോ ഉറങ്ങിപോയി..
ഉണര്‍ന്നപ്പോള്‍ ഒരു ആശുപത്രിയിലാണ്..അമ്മായിയുടെ മടീയില്‍. അവരെന്നെ അമ്മയുടെ അടുത്തേക്ക് കൊണ്ടു പോയി..നോക്കുമ്പോള്‍ അമ്മയുടെ തൊട്ടടുത്ത് ഒരു കൊച്ച് ഉണ്ണിവാവ...എന്റെ കൂടെ കളിക്കുന്നതിനും തല്ലുകൂടുന്നതിന്നും പിന്നെ എനിക്ക് കൊഞ്ചിക്കാനുമായി...എന്റെ കുഞ്ഞനിയത്തി....
ഉണ്ണിയേശുവിനോടൊപ്പം അവള്‍ക്കും പിറന്നാളാശംസകള്‍...
***********************************************************
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍
ഇന്നും വ്യക്തമായ ഓര്‍മ്മയുണ്ട്...വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ ക്രിസ്മസ് രാത്രി. അമ്മയുടെ അടക്കി പിടിച്ച കരച്ചില്‍ കേട്ടാണ് ഞാനുണര്‍ന്നത്. അച്ഛനെയാണെങ്കില്‍ കാണാനില്ല. കരച്ചിലിന്റെ വക്കോളമെത്തിയപ്പോഴേക്കും അമ്മായി വന്ന് ആശ്വസിപ്പിച്ചു. മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു അതില്‍ നിന്നും കിതച്ചുകൊണ്ട് ഓടിവരുന്ന അച്ഛന്‍.
പിന്നെ എല്ലാവരും കാറില്‍ കയറി. കാര്‍ ശരവേഗത്തില്‍ പാഞ്ഞു.
കൃസ്തീയ ദേവാലയങ്ങളിലെല്ലാം പാതിരാ കുര്‍ബ്ബാനയുടെ സമയം..മാനത്തും മണ്ണിലും നിറഞ്ഞു മിന്നുന്ന നക്ഷത്രങ്ങള്‍..കൃസ്തീയ ഭവനങ്ങളുടെ മുറ്റത്തെല്ലാം പുല്‍ക്കൂടുകള്‍...പിന്നെ എപ്പോഴോ ഉറങ്ങിപോയി..
ഉണര്‍ന്നപ്പോള്‍ ഒരു ആശുപത്രിയിലാണ്..അമ്മായിയുടെ മടീയില്‍. അവരെന്നെ അമ്മയുടെ അടുത്തേക്ക് കൊണ്ടു പോയി..നോക്കുമ്പോള്‍ അമ്മയുടെ തൊട്ടടുത്ത് ഒരു കൊച്ച് ഉണ്ണിവാവ...എന്റെ കൂടെ കളിക്കുന്നതിനും തല്ലുകൂടുന്നതിന്നും പിന്നെ എനിക്ക് കൊഞ്ചിക്കാനുമായി...എന്റെ കുഞ്ഞനിയത്തി....
ഉണ്ണിയേശുവിനോടൊപ്പം അവള്‍ക്കും പിറന്നാളാശംസകള്‍...
***********************************************************
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍
Sunday, December 9, 2007
ടിവീടെ ബള്‍ബ്?
ടി വി എന്ന അത്ഭുതവസ്തു ആദ്യമായി കാണുന്നത് ഇരിങ്ങാലക്കുട വച്ചാണ്, രാജന്‍ ഡോക്ടറുടെ വീട്ടില്‍. ഒരു കൊച്ചു പെട്ടിക്കുള്ളില്‍ കിടന്ന് ആളുകള്‍ ഓടുന്നതും പാടുന്നതുമെല്ലാം കണ്ട് അന്തംവിട്ടു നിന്നു പോയി. പ്രോഗ്രാം കഴിഞ്ഞ് ഗ്രെയിന്‍സ് കണ്ടു തുടങ്ങിയപ്പോള്‍ ഓട്ടോ സ്റ്റോപ്പ് ഇല്ലാത്ത കാസെറ്റ് പ്ലേയറില്‍ നാട വലിഞ്ഞു പൊട്ടുന്ന പോലെ ഇതിലും സംഭവിക്കുമോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.
പിന്നെയും കുറേ കഴിഞ്ഞാണ് ഗള്‍ഫിലുള്ള മാമന്‍ ഒരെണ്ണം ഗള്‍ഫില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തത് തറവാട്ടു വീട്ടില്‍ പ്രതിഷ്ടിച്ചത്. 1986-87 കാലഘട്ടം. ദൂരദര്‍ശന്‍ വെളുപ്പിലും കറുപ്പിലും സംപ്രേക്ഷണം ചെയ്യുന്ന സമയം. അന്ന് ശനിയാഴ്ച്ചകളാണ് ഏറ്റവും ഇഷ്ടമുള്ള ദിവസം, കാരണം മലയാള സിനിമ ശനിയാഴ്ച്ചകളിലായിരുന്നു. ഒരു നാലു നാലരയാകുമ്പോള്‍ തന്നെ കുളിച്ചൊരുങ്ങി നില്‍ക്കും, മാമന്റെ വീട്ടില്‍ പോകാന്‍.
മെറ്റല്‍ വിരിച്ച റോഡിലൂടെ അമ്മയെ അനുസരിക്കാതെ ഓടിച്ചാടി, പറമ്പിറോഡ് ഇറക്കവും പാടവും കഴിഞ്ഞ് കനാലിന്റെ അരികുപിടിച്ച് നടന്ന് അവിടെയെത്തുമ്പോഴേക്കും അഞ്ചു അഞ്ചരയാകും. അപ്പോഴേക്കും ടെസ്റ്റ് സിഗ്നല്‍ മാറി വളയങ്ങള്‍ കറങ്ങി തുടങ്ങിയിരിക്കും. പിന്നെ അരമണിക്കുര്‍ തുടര്‍ച്ചയായ പരസ്യമാണ്. ആറുമണി ആകുന്നതോടെ ടി വിയിരിക്കുന്ന ഹാളില്‍ സൂചി കുത്താന്‍ കൂടി ഇടമുണ്ടാകില്ല. ചുറ്റു വട്ടത്തുള്ള ആളുകളെല്ലാം നേരത്തേ പണിയെല്ലാം കഴിച്ച് അവിടെയെത്തും..പിന്നെ ഏട്ടര വരെ ഒരു സിനിമാ തിയേറ്ററിന്റെ പ്രതീതി. കൈയ്യടികള്‍,ചിരികള്‍, നേര്‍ത്ത ഏങ്ങി കരച്ചിലുകള്‍..
മാമന് ഇതെല്ലാം കണ്ട് മനസു നിറഞ്ഞു. പക്ഷേ ടി വി കാണാന്‍ വരുന്ന പൊടി പിള്ളാരൊക്കെ അവിടെ തന്നെ കാര്യസാധ്യം നടത്തുകയും ഷോ കേയ്സിലെ സാധനങ്ങള്‍ ഓരോന്നായി കാണാതാകുകയും ചെയ്തതോടെ ശനിയാഴ്ച്ചകള്‍ ഒരു പേടി സ്വപ്നമാകാന്‍ തുടങ്ങി.
അങ്ങനെയിരിക്കേ ഒരു ശനിയാഴ്ച്ച പടം തുടങ്ങി പത്തു പതിഞ്ചു മിനിറ്റായപ്പോഴേക്കും ടിവി ഓഫ് ആയിപ്പോയി. ഉടനെ മാമന്‍ ചെന്നു പരിശോധിച്ചു.
“ഇതിന്റെ ബള്‍ബ് ചൂടുകാരണം അടിച്ചു പോയി” എന്ന് മാമന്‍.
ടിവിയെയും ബള്‍ബിനെയും പ്രാകികൊണ്ട് എല്ലാവരും പുറത്തു പോയി. ഒരു ആറരയായപ്പോഴേക്കും ടി വി ഒന്നും ചെയ്യാതെ തന്നെ ഓണ്‍ ആയി.
പിന്നെയും പല ആഴ്ച്ചകളിലും ഇത് ആവര്‍ത്തിച്ചപ്പോള്‍ എന്നിലെ ഡിറ്റക്ടീവ് ഉണര്‍ന്നു. ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടു. എപ്പോ ടി വീടെ ബള്‍ബ് അടിച്ചു പോകുമ്പോഴും അച്ഛാച്ചനെ കസേരയില്‍ കാണില്ല. പിറ്റെ ആഴ്ച്ച എന്റെ കണ്ണുകള്‍ അച്ഛാച്ചനെ ചുറ്റി പരതി നടന്നു.
അങ്ങനെ പിന്നത്തെ ആഴ്ച്ച സിനിമ തുടങ്ങി, ഒരു പത്തു പതിനഞ്ചു മിനിറ്റാകുമ്പോ അച്ഛാച്ചന്‍ പതുക്കെ എണീറ്റ് കിച്ചണിലേക്ക് പോയി. പിന്നാലെ ഞാനും. ഞാന്‍ നോക്കുമ്പോഴുണ്ട് ടിവി യുടെ പവര്‍ കണക്റ്റു ചെയ്തിരിക്കുന്ന എക്സ്റ്റന്‍ഷന്‍ വയര്‍ വലിച്ചൂരുന്നു.
“ദേ ഈ അച്ഛാച്ചനാ...” എന്നു പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ എന്നെ കണ്ട അച്ചാച്ചന്‍ ചുണ്ടോടു വിരല്‍ ചേര്‍ത്ത് ശൂ എന്നു കാണിച്ചു.
മാമന്റെ ഐഡിയ ആയിരുന്നത്ര അത്. ടി വി കാണാന്‍ വരുന്ന കള്ളന്‍മാരുടെ ശല്യം ഒഴിവാക്കാന്‍ കണ്ടു പിടിച്ച ഒരു വഴി. പലപ്രാവശ്യം ടി വിയുടെ ബള്‍ബ് കേടായതോടെ പലരും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുകയും കാലക്രമേണ അനവധി ടിവികള്‍ ചുറ്റുപാടും രംഗപ്രവേശം ചെയ്യുകയും ചെയ്തതോടെ ശനിയാഴ്ച്ചകളിലെ തിരക്ക് ഒരു ഓര്‍മ്മയായി മാറി.
പിന്നെ കുറേ കാലത്തേക്ക് അവിടങ്ങളില്‍ ടി വി കേടായി എന്നു പറഞ്ഞാല്‍ ആദ്യത്തെ ചോദ്യം
“ ടി വിടെ ബള്‍ബ് അടിച്ചു പോയോ? ” എന്നായിരുന്നത്രേ...
(ഏതു ബള്‍ബ്? ഇപ്പോഴും സംശയം )
പിന്നെയും കുറേ കഴിഞ്ഞാണ് ഗള്‍ഫിലുള്ള മാമന്‍ ഒരെണ്ണം ഗള്‍ഫില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തത് തറവാട്ടു വീട്ടില്‍ പ്രതിഷ്ടിച്ചത്. 1986-87 കാലഘട്ടം. ദൂരദര്‍ശന്‍ വെളുപ്പിലും കറുപ്പിലും സംപ്രേക്ഷണം ചെയ്യുന്ന സമയം. അന്ന് ശനിയാഴ്ച്ചകളാണ് ഏറ്റവും ഇഷ്ടമുള്ള ദിവസം, കാരണം മലയാള സിനിമ ശനിയാഴ്ച്ചകളിലായിരുന്നു. ഒരു നാലു നാലരയാകുമ്പോള്‍ തന്നെ കുളിച്ചൊരുങ്ങി നില്‍ക്കും, മാമന്റെ വീട്ടില്‍ പോകാന്‍.
മെറ്റല്‍ വിരിച്ച റോഡിലൂടെ അമ്മയെ അനുസരിക്കാതെ ഓടിച്ചാടി, പറമ്പിറോഡ് ഇറക്കവും പാടവും കഴിഞ്ഞ് കനാലിന്റെ അരികുപിടിച്ച് നടന്ന് അവിടെയെത്തുമ്പോഴേക്കും അഞ്ചു അഞ്ചരയാകും. അപ്പോഴേക്കും ടെസ്റ്റ് സിഗ്നല്‍ മാറി വളയങ്ങള്‍ കറങ്ങി തുടങ്ങിയിരിക്കും. പിന്നെ അരമണിക്കുര്‍ തുടര്‍ച്ചയായ പരസ്യമാണ്. ആറുമണി ആകുന്നതോടെ ടി വിയിരിക്കുന്ന ഹാളില്‍ സൂചി കുത്താന്‍ കൂടി ഇടമുണ്ടാകില്ല. ചുറ്റു വട്ടത്തുള്ള ആളുകളെല്ലാം നേരത്തേ പണിയെല്ലാം കഴിച്ച് അവിടെയെത്തും..പിന്നെ ഏട്ടര വരെ ഒരു സിനിമാ തിയേറ്ററിന്റെ പ്രതീതി. കൈയ്യടികള്‍,ചിരികള്‍, നേര്‍ത്ത ഏങ്ങി കരച്ചിലുകള്‍..
മാമന് ഇതെല്ലാം കണ്ട് മനസു നിറഞ്ഞു. പക്ഷേ ടി വി കാണാന്‍ വരുന്ന പൊടി പിള്ളാരൊക്കെ അവിടെ തന്നെ കാര്യസാധ്യം നടത്തുകയും ഷോ കേയ്സിലെ സാധനങ്ങള്‍ ഓരോന്നായി കാണാതാകുകയും ചെയ്തതോടെ ശനിയാഴ്ച്ചകള്‍ ഒരു പേടി സ്വപ്നമാകാന്‍ തുടങ്ങി.
അങ്ങനെയിരിക്കേ ഒരു ശനിയാഴ്ച്ച പടം തുടങ്ങി പത്തു പതിഞ്ചു മിനിറ്റായപ്പോഴേക്കും ടിവി ഓഫ് ആയിപ്പോയി. ഉടനെ മാമന്‍ ചെന്നു പരിശോധിച്ചു.
“ഇതിന്റെ ബള്‍ബ് ചൂടുകാരണം അടിച്ചു പോയി” എന്ന് മാമന്‍.
ടിവിയെയും ബള്‍ബിനെയും പ്രാകികൊണ്ട് എല്ലാവരും പുറത്തു പോയി. ഒരു ആറരയായപ്പോഴേക്കും ടി വി ഒന്നും ചെയ്യാതെ തന്നെ ഓണ്‍ ആയി.
പിന്നെയും പല ആഴ്ച്ചകളിലും ഇത് ആവര്‍ത്തിച്ചപ്പോള്‍ എന്നിലെ ഡിറ്റക്ടീവ് ഉണര്‍ന്നു. ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടു. എപ്പോ ടി വീടെ ബള്‍ബ് അടിച്ചു പോകുമ്പോഴും അച്ഛാച്ചനെ കസേരയില്‍ കാണില്ല. പിറ്റെ ആഴ്ച്ച എന്റെ കണ്ണുകള്‍ അച്ഛാച്ചനെ ചുറ്റി പരതി നടന്നു.
അങ്ങനെ പിന്നത്തെ ആഴ്ച്ച സിനിമ തുടങ്ങി, ഒരു പത്തു പതിനഞ്ചു മിനിറ്റാകുമ്പോ അച്ഛാച്ചന്‍ പതുക്കെ എണീറ്റ് കിച്ചണിലേക്ക് പോയി. പിന്നാലെ ഞാനും. ഞാന്‍ നോക്കുമ്പോഴുണ്ട് ടിവി യുടെ പവര്‍ കണക്റ്റു ചെയ്തിരിക്കുന്ന എക്സ്റ്റന്‍ഷന്‍ വയര്‍ വലിച്ചൂരുന്നു.
“ദേ ഈ അച്ഛാച്ചനാ...” എന്നു പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ എന്നെ കണ്ട അച്ചാച്ചന്‍ ചുണ്ടോടു വിരല്‍ ചേര്‍ത്ത് ശൂ എന്നു കാണിച്ചു.
മാമന്റെ ഐഡിയ ആയിരുന്നത്ര അത്. ടി വി കാണാന്‍ വരുന്ന കള്ളന്‍മാരുടെ ശല്യം ഒഴിവാക്കാന്‍ കണ്ടു പിടിച്ച ഒരു വഴി. പലപ്രാവശ്യം ടി വിയുടെ ബള്‍ബ് കേടായതോടെ പലരും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുകയും കാലക്രമേണ അനവധി ടിവികള്‍ ചുറ്റുപാടും രംഗപ്രവേശം ചെയ്യുകയും ചെയ്തതോടെ ശനിയാഴ്ച്ചകളിലെ തിരക്ക് ഒരു ഓര്‍മ്മയായി മാറി.
പിന്നെ കുറേ കാലത്തേക്ക് അവിടങ്ങളില്‍ ടി വി കേടായി എന്നു പറഞ്ഞാല്‍ ആദ്യത്തെ ചോദ്യം
“ ടി വിടെ ബള്‍ബ് അടിച്ചു പോയോ? ” എന്നായിരുന്നത്രേ...
(ഏതു ബള്‍ബ്? ഇപ്പോഴും സംശയം )
Wednesday, November 21, 2007
ചലഗട്ട ഡേയ്സ്
മഡിവാള കൈരളീന്ന് നാലു വെള്ളേപ്പോം ഒരു കഷണം പുട്ടും കോഴിന്റെ നെഞ്ചു വറുത്തതും പിന്നാലെ ഒരു സ്വീറ്റ് & സാള്‍റ്റ് ലൈം സോഡയും കേറ്റിയ ക്ഷീണത്തില്‍ എന്തു ചെയ്യണമെന്ന് കലുങ്കുഷമായി ചിന്തിച്ചിരിക്കുമ്പോളാണു മനസിന്റെ ഫ്രെയിമില്‍ ഒരു കൊതുകുതിരി കറങ്ങാന്‍ തുടങ്ങിയത്..തിരി കറങ്ങി അവസാനിച്ചത് 2002ല്‍
2002 ഏപ്രില്‍ മാസത്തിലാണു ബാംഗ്ലുരിലേക്ക് പറിച്ചു നടപ്പെട്ടത്. ഓഫീസ് എയര്‍പ്പോര്‍ട്ടിനടുത്തുള്ള വിന്‍ഡ് ടണല്‍ റോഡിലായിരുന്നു. വിന്‍ഡ് ടണല്‍ റോഡിലൂടെ പിന്നെയും പോയാല്‍ ചലഗട്ട എന്ന ഗ്രാമത്തിലെത്തും. എയര്‍പ്പോര്‍ട്ട് റോഡില്‍ നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്കായിട്ടാണ് ഇത്. ഗ്രാമം എന്ന വിശേഷിപ്പിക്കാന്‍ കാരണം വലിയ ഡെവലപ്പ്‌മെന്റ് ഒന്നും വന്നിട്ടില്ല അവിടെ. വീതി കുറഞ്ഞ റോഡുകള്‍..ഒന്നോ രണ്ടോ കോണ്‍ക്രീറ്റ് വീടുകള്‍, ബാക്കിയുള്ളതെല്ലാം ഷീറ്റ് കൊണ്ട് മേഞ്ഞത്, ജംക്ഷനില്‍ ഒരു സ്റ്റേഷനറി ഷോപ്പ് ഒരു ടെലഫോണ്‍ ബൂത്ത്, ഒരു അമ്പലം..വഴിവക്കില്‍ മുറുക്കി ചുവപ്പിച്ച് റോഡിലോട്ട് നീട്ടി തുപ്പുന്ന കന്നഡ തള്ളമാര്‍..കുറേ നായ്ക്കള്‍...പിന്നെ ആശ്വാസമെന്നോണം ഒരു കണ്ണുര്‍കാരന്‍ അബൂക്കായുടെ കടയും..ഓഫീസില്‍ നിന്ന് മൂന്നു കിലോമീറ്ററേ ഉള്ളൂ എന്നതിനാലും ചുളുവിലക്കു വീടു വാടകക്കു കിട്ടിയതിനാലും ചലഗട്ടയില്‍ തന്നെ കൂടാന്‍ തീരുമാനിച്ചു.
പിറ്റെ ദിവസം തന്നെ അച്ഛന്‍ മടങ്ങിപോയി. സാദാരണ സിനിമകളില്‍ കാണുന്നതുപോലുള്ള സെന്റിമെന്റല്‍ സീന്‍ ഒഴിവാക്കാനായി യാത്ര പറയുന്ന സമയത്തു ഞാന്‍ ഇന്‍ ഹരിഹര്‍ നഗറിലെ കോമഡിയും ആലോചിച്ചോണ്ടു നിന്നു.
നാട്ടില്‍ വച്ച് അടുക്കളയില്‍ കയറുന്നത് രണ്ടു കാര്യങ്ങള്‍ക്കായിരുന്നു. ഒന്ന് ഭക്ഷണം കഴിക്കാന്‍ പിന്നെ അമ്മയുടെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് ദുട്ട് അടിച്ചുമാറ്റാന്‍. അല്ലെങ്കില്‍ തന്നെ കുക്കിങ്ങ് എന്നുവച്ചാല്‍ അതു പെണ്‍വര്‍ഗ്ഗത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും അതില്‍ കൈകടത്തുന്നത് ശരിയല്ല എന്നുമുള്ള ചില പ്രബുദ്ധ ചിന്തകള്‍ ഉണ്ടായിരുന്നതിനാല്‍ കുക്കിങ്ങിന് ഒട്ടും മുതിര്‍ന്നില്ല.
കാലത്തും വൈകീട്ടും അബുക്കാടെ കടയില്‍ നിന്ന് ഭക്ഷണം..ഉച്ചക്ക് ഓഫീസില്‍ നിന്നും. ചിലപ്പോള്‍ മുരുഗേഷ് പാളയിലേ ചേട്ടന്റെ മെസ്സില്‍ പോയി ഭക്ഷണം. ഒരിക്കല്‍ പൊരിച്ച കരിമീന്റെ കൂടെ കോമ്പ്ലിമെന്റായി പാറ്റ ഫ്രൈ കിട്ടിയതിനാല്‍ അവിടത്തെ ഭക്ഷണം ഉപേക്ഷിച്ചു. ചലഗട്ട ജംക്ഷനിലെ വഴിയരികില്‍ നിന്നുള്ള മുളകു ബജികളും മസാലവടകളും വൈകുന്നേരങ്ങളിലെ ശീലമായി മാറി
കഴിക്കുന്ന ഫുഡിന്റെ ഹൈജീനിക്ക് നേച്ചര്‍ മൂലം ശരീരരത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും തന്മൂലം എന്തു കഴിച്ചാലും രുചി വായില്‍ നിന്നു മാറുന്നതിനു മുമ്പേ പുറത്തെത്താനും തുടങ്ങി. നാട്ടില്‍ വച്ച് ചെയ്യാറുള്ള പൊടികൈകള്‍ ഫലിക്കാതെയായി.
അവസാനം ബാംഗ്ലൂരെത്തി വിത്തിന്‍ ഫിഫ്റ്റീന്‍ ഡേയ്സ്, ഇന്ദിരാനഗര്‍ അമര്‍ ജ്യോതി നഴ്സിം ഹോമിലെ മൂന്നാം നിലയിലെ മൂന്നാം നമ്പര്‍ ബെഡ് അഞ്ചു ദിവസത്തേക്ക് ബുക്കു ചെയ്യേണ്ടി വന്നു.
“യു ഹാവ് അക്യൂട്ട് ഗാസ്ട്രോ എന്‍ട്രൈറ്റിസ്“ വായില്‍ കൊള്ളാത്ത പേര് ഡോക്ടര്‍ പറയുന്നത് കേട്ട് അന്തം വിട്ട് കണ്ണു തള്ളി വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന മലയാളി നഴ്സ് “കോളറയുടെ ഒരു ചെറിയ രൂപം” എന്നു പരിഭാഷപ്പെടുത്തി തന്നു.
ആദ്യത്തെ മൂന്നു ദിവസം വിശപ്പെന്നെ വികാരമേ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായി ഗ്ലൂക്കോസ് കയ്റ്റികൊണ്ടിരുന്നു.പിന്നെ ഇടക്കിടക്ക് ഓരോ ഇഞ്ചക്ഷനും. നാലാം ദിവസം വയര്‍ ശരിയാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു..കുറേശെ വിശപ്പ് അനുഭവപ്പെട്ടു തുടങ്ങി.
പക്ഷേ ശാന്തമാകാന്‍ തുടങ്ങിയ വയറ് സഹമുറിയന്‍ കൊണ്ടു വന്ന മസാല ദോശയും കൊക്കോ കോളയും കഴിച്ചതോടെ ആവണ്ണക്കെണ്ണ കുടിച്ചോനു എനിമ കൊടുത്ത അവസ്ഥയായി.
അവസാനം അഞ്ചാം ദിവസം ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍, അല്ലെങ്കിലേ ഞെങ്ങി ഞെരുങ്ങി എന്റെ ശരീരത്തില്‍ കഴിഞ്ഞിരുന്ന ആത്മാവിന്നു ഒരു കാല്‍ വയ്ക്കാന്‍ കൂടി സ്ഥലമില്ലാതെയായി. തൂക്കം കുറഞ്ഞത് ഒറ്റയടിക്ക് ആറുകിലോ.
ഇനി വീണ്ടും ഒരു ഗെയിമിനു താല്‍പര്യമില്ലാത്തതിനാല് സ്വയം പാചകം ആരംഭിച്ചു. ഒരു ദിവസം ചോറ്,തൈര് ആന്‍ഡ് അച്ചാര്‍ ആണെങ്കില്‍ പിറ്റേ ദിവസം തൈര്,ചോറ് ആന്‍ഡ് അച്ചാര്‍. അതിന്റെ പിറ്റെ ദിവസം അച്ചാര്‍,ചോര്‍ ആന്‍ഡ് തൈര്‍.
പച്ചരിയും അച്ചാറും ചൂണ്ടി കാണിച്ചു വേടിച്ചു. തൈരിന്റെ കന്നഡ അറിയാത്തതിനാല്‍ “Curd ബേക്കൂ“ എന്നു പറഞെങ്കിലും “ കര്‍ഡ് ഇല്‍വ“ എന്നും പറഞ്ഞു കടക്കാരന്‍ എന്നെ നിരാശനാക്കി. ഒരു അവസാന ശ്രമമെന്ന നിലയില്‍ “നനഗേ സി യു ആര്‍ ഡി ബേക്കു” എന്നൊരു തട്ടു തട്ടി. അത് ആ പുണ്യപുരുഷന്‍ കൂട്ടി വായിക്കുകയും “തകൊള്ളി കേഡ്” എന്നു പറഞ്ഞു തൈര് ഏടുത്തു തരുകയും ചെയ്തു. സി യു ആര്‍ ഡി യെ കേഡ് എന്നു വായിക്കണോ അതോ കര്‍ഡ് എന്നു വായിക്കണോ? ഇന്നും ഇതൊരു സംശയമായി അവശേഷിക്കുന്നു.
കുറേ രാത്രിസ്വപ്നങ്ങളില്‍ സുന്ദരിമാര്‍ക്കു പകരം മത്തിയും അയലയും വന്നു എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. എന്നാ ഈ വീക്കെന്‍ഡ് മീന്‍ കറിയില്‍ പരീക്ഷണം നടത്താം എന്നു തീരുമാനിച്ച്, ശനിയാഴ്ച്ച കാലത്ത് തന്നെ മുരുഗേഷ് പാളയില്‍ പോയി ജീവിച്ചിരുന്നപ്പോള്‍ നല്ല ഫ്രഷ് ആയിരുന്ന കുറച്ച് മത്തി വേടിച്ചു. വീട്ടിലെത്തി കഴുകി വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും വാതിലിന്മേല്‍ ആരോ വന്നു തട്ടുന്ന ശബ്ദം..മോസ്കിറ്റോ നെറ്റ് അടിച്ചിട്ടുള്ള ജനാലയിലൂടെ നോക്കുമ്പോഴുണ്ട് ആയിരക്കണക്കിനു ഈച്ചകള്‍..തേനീച്ചകൂട്ടില്‍ കല്ലെറിഞ്ഞപോലെ..വീട്ടിനുള്ളിലേക്ക് കയറാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്...പിന്നെയൊരു യുദ്ധമായിരുന്നു, നെറ്റിലേ അല്‍പ്പം വലിയ തുളയിലൂടെ കടക്കുന്നവയേ ക്രൂരമായി ഞെരിച്ച് കൊന്നും രക്ഷപ്പെടുന്നവയേ ഫോളേ ചെയ്ത് തേജോവധം ചെയ്ത് കൊന്നും അമര്‍ഷം തീര്‍ത്തു. കന്നഡക്കാര്‍, പ്രത്യേകിച്ചും ബാംഗ്ലൂരിയന്‍സ് വെജിറ്റേറിയന്‍സ് ആകാം കാരണം ഇതായിരിക്കാം.
ബാംഗളൂര്‍ എത്തിയ ശേഷ്മുള്ള ആദ്യ മഴ. വൈകുന്നേരം 8 മണിയോടെ ഓഫീസില്‍ നിന്നിറങ്ങി. ചലഗട്ടയിലേക്കുള്ള വഴികണ്ട് താമരശ്ശേരി ചുരത്തില്‍ വച്ചു ഒറ്റയാനെ കണ്ട് പോലെ അന്തം വിട്ടു നിന്നു പോയി. ബാംഗ്ലുര്‍ നഗര്ത്തിലെ മുഴുവന്‍ വേസ്റ്റും വഹിച്ചു കൊണ്ടു പോകുന്ന ഒരു വലിയ ഓവു ചാല്‍ കര കവിഞ്ഞൊഴുകുന്നു. ഏതാണ്ടു മുട്ടിനൊപ്പം വെള്ളമുണ്ട്. യാതൊരു വാഹനവും ആ വഴിക്കു വരാന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു നടക്കാന്‍ തുടങ്ങി.
കനത്ത മഴയും കൂരിരുട്ടും..കാലില്‍ എന്തൊക്കെയോ വന്നു തട്ടുന്നുണ്ട്..ഏതാണ്ട് ഇരുന്നൂറു മീറ്റര്‍ പോയിക്കാണും..പുറകില്‍ നിന്ന് ഒരു വാഹനത്തിന്റെ ലൈറ്റ് കണ്ടു, ഒരു ടെംമ്പോ. ഗോഡ് ഈസ് ഗ്രൈയ്റ്റ്..എന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. തിരിഞ്ഞു നിന്ന് കൈകള്‍ ഉയത്തി വീശി നിര്‍ത്താനായി സിഗ്നല്‍ കൊടുത്തു..എന്തിനധികം പറയുന്നു അതവിടെ നിര്‍ത്തിയില്ലെന്നു മാത്രമല്ല ആ ഓടവെള്ളത്തില്‍ എന്നെ കുളിപ്പിച്ചോണ്ട് അതങ്ങോട്ട് പോവുകയും ചെയ്തു. വണ്ടി നിര്‍ത്താന്‍ ഓളിയിട്ടു കൊണ്ടിരുന്ന എന്റെ വായില്‍ നിന്നും വിത്സിന്റെ പാക്കറ്റ് തുപ്പി കളഞ്ഞ് ടെംമ്പോയുടെ ഡ്രൈവറെ പച്ചതെറിവിളിക്കുമ്പോള്‍ മനുഷ്യരുടെ സ്വാര്‍ത്ഥതയെ കുറിച്ചു ഞാനാലോചിക്കുകയായിരുന്നു..ഒപ്പം ബാംഗ്ലൂരിന്റെ സ്വാദിനെകുറിച്ചും..ഹയ്യേ ദുപ്പ്..ദുപ്പ്..
ചലഗട്ടയില്‍ നിന്നു താമസം മാറ്റാനുള്ള ഒരു പ്രധാന കാരണം ഇതായിരുന്നു. അല്ലാതെ ഉറക്കെ പാട്ടു വച്ചതിനു അടുത്ത വീട്ടിലേ കാര്‍ക്കോടകന്‍ വന്നു ജീവന്‍ വേണേല്‍ സ്ഥലം വിട്ടോ എന്നു പറഞ്ഞോണ്ടോന്നുമല്ല :)
2002 ഏപ്രില്‍ മാസത്തിലാണു ബാംഗ്ലുരിലേക്ക് പറിച്ചു നടപ്പെട്ടത്. ഓഫീസ് എയര്‍പ്പോര്‍ട്ടിനടുത്തുള്ള വിന്‍ഡ് ടണല്‍ റോഡിലായിരുന്നു. വിന്‍ഡ് ടണല്‍ റോഡിലൂടെ പിന്നെയും പോയാല്‍ ചലഗട്ട എന്ന ഗ്രാമത്തിലെത്തും. എയര്‍പ്പോര്‍ട്ട് റോഡില്‍ നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്കായിട്ടാണ് ഇത്. ഗ്രാമം എന്ന വിശേഷിപ്പിക്കാന്‍ കാരണം വലിയ ഡെവലപ്പ്‌മെന്റ് ഒന്നും വന്നിട്ടില്ല അവിടെ. വീതി കുറഞ്ഞ റോഡുകള്‍..ഒന്നോ രണ്ടോ കോണ്‍ക്രീറ്റ് വീടുകള്‍, ബാക്കിയുള്ളതെല്ലാം ഷീറ്റ് കൊണ്ട് മേഞ്ഞത്, ജംക്ഷനില്‍ ഒരു സ്റ്റേഷനറി ഷോപ്പ് ഒരു ടെലഫോണ്‍ ബൂത്ത്, ഒരു അമ്പലം..വഴിവക്കില്‍ മുറുക്കി ചുവപ്പിച്ച് റോഡിലോട്ട് നീട്ടി തുപ്പുന്ന കന്നഡ തള്ളമാര്‍..കുറേ നായ്ക്കള്‍...പിന്നെ ആശ്വാസമെന്നോണം ഒരു കണ്ണുര്‍കാരന്‍ അബൂക്കായുടെ കടയും..ഓഫീസില്‍ നിന്ന് മൂന്നു കിലോമീറ്ററേ ഉള്ളൂ എന്നതിനാലും ചുളുവിലക്കു വീടു വാടകക്കു കിട്ടിയതിനാലും ചലഗട്ടയില്‍ തന്നെ കൂടാന്‍ തീരുമാനിച്ചു.
പിറ്റെ ദിവസം തന്നെ അച്ഛന്‍ മടങ്ങിപോയി. സാദാരണ സിനിമകളില്‍ കാണുന്നതുപോലുള്ള സെന്റിമെന്റല്‍ സീന്‍ ഒഴിവാക്കാനായി യാത്ര പറയുന്ന സമയത്തു ഞാന്‍ ഇന്‍ ഹരിഹര്‍ നഗറിലെ കോമഡിയും ആലോചിച്ചോണ്ടു നിന്നു.
നാട്ടില്‍ വച്ച് അടുക്കളയില്‍ കയറുന്നത് രണ്ടു കാര്യങ്ങള്‍ക്കായിരുന്നു. ഒന്ന് ഭക്ഷണം കഴിക്കാന്‍ പിന്നെ അമ്മയുടെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് ദുട്ട് അടിച്ചുമാറ്റാന്‍. അല്ലെങ്കില്‍ തന്നെ കുക്കിങ്ങ് എന്നുവച്ചാല്‍ അതു പെണ്‍വര്‍ഗ്ഗത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും അതില്‍ കൈകടത്തുന്നത് ശരിയല്ല എന്നുമുള്ള ചില പ്രബുദ്ധ ചിന്തകള്‍ ഉണ്ടായിരുന്നതിനാല്‍ കുക്കിങ്ങിന് ഒട്ടും മുതിര്‍ന്നില്ല.
കാലത്തും വൈകീട്ടും അബുക്കാടെ കടയില്‍ നിന്ന് ഭക്ഷണം..ഉച്ചക്ക് ഓഫീസില്‍ നിന്നും. ചിലപ്പോള്‍ മുരുഗേഷ് പാളയിലേ ചേട്ടന്റെ മെസ്സില്‍ പോയി ഭക്ഷണം. ഒരിക്കല്‍ പൊരിച്ച കരിമീന്റെ കൂടെ കോമ്പ്ലിമെന്റായി പാറ്റ ഫ്രൈ കിട്ടിയതിനാല്‍ അവിടത്തെ ഭക്ഷണം ഉപേക്ഷിച്ചു. ചലഗട്ട ജംക്ഷനിലെ വഴിയരികില്‍ നിന്നുള്ള മുളകു ബജികളും മസാലവടകളും വൈകുന്നേരങ്ങളിലെ ശീലമായി മാറി
കഴിക്കുന്ന ഫുഡിന്റെ ഹൈജീനിക്ക് നേച്ചര്‍ മൂലം ശരീരരത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും തന്മൂലം എന്തു കഴിച്ചാലും രുചി വായില്‍ നിന്നു മാറുന്നതിനു മുമ്പേ പുറത്തെത്താനും തുടങ്ങി. നാട്ടില്‍ വച്ച് ചെയ്യാറുള്ള പൊടികൈകള്‍ ഫലിക്കാതെയായി.
അവസാനം ബാംഗ്ലൂരെത്തി വിത്തിന്‍ ഫിഫ്റ്റീന്‍ ഡേയ്സ്, ഇന്ദിരാനഗര്‍ അമര്‍ ജ്യോതി നഴ്സിം ഹോമിലെ മൂന്നാം നിലയിലെ മൂന്നാം നമ്പര്‍ ബെഡ് അഞ്ചു ദിവസത്തേക്ക് ബുക്കു ചെയ്യേണ്ടി വന്നു.
“യു ഹാവ് അക്യൂട്ട് ഗാസ്ട്രോ എന്‍ട്രൈറ്റിസ്“ വായില്‍ കൊള്ളാത്ത പേര് ഡോക്ടര്‍ പറയുന്നത് കേട്ട് അന്തം വിട്ട് കണ്ണു തള്ളി വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന മലയാളി നഴ്സ് “കോളറയുടെ ഒരു ചെറിയ രൂപം” എന്നു പരിഭാഷപ്പെടുത്തി തന്നു.
ആദ്യത്തെ മൂന്നു ദിവസം വിശപ്പെന്നെ വികാരമേ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായി ഗ്ലൂക്കോസ് കയ്റ്റികൊണ്ടിരുന്നു.പിന്നെ ഇടക്കിടക്ക് ഓരോ ഇഞ്ചക്ഷനും. നാലാം ദിവസം വയര്‍ ശരിയാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു..കുറേശെ വിശപ്പ് അനുഭവപ്പെട്ടു തുടങ്ങി.
പക്ഷേ ശാന്തമാകാന്‍ തുടങ്ങിയ വയറ് സഹമുറിയന്‍ കൊണ്ടു വന്ന മസാല ദോശയും കൊക്കോ കോളയും കഴിച്ചതോടെ ആവണ്ണക്കെണ്ണ കുടിച്ചോനു എനിമ കൊടുത്ത അവസ്ഥയായി.
അവസാനം അഞ്ചാം ദിവസം ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍, അല്ലെങ്കിലേ ഞെങ്ങി ഞെരുങ്ങി എന്റെ ശരീരത്തില്‍ കഴിഞ്ഞിരുന്ന ആത്മാവിന്നു ഒരു കാല്‍ വയ്ക്കാന്‍ കൂടി സ്ഥലമില്ലാതെയായി. തൂക്കം കുറഞ്ഞത് ഒറ്റയടിക്ക് ആറുകിലോ.
ഇനി വീണ്ടും ഒരു ഗെയിമിനു താല്‍പര്യമില്ലാത്തതിനാല് സ്വയം പാചകം ആരംഭിച്ചു. ഒരു ദിവസം ചോറ്,തൈര് ആന്‍ഡ് അച്ചാര്‍ ആണെങ്കില്‍ പിറ്റേ ദിവസം തൈര്,ചോറ് ആന്‍ഡ് അച്ചാര്‍. അതിന്റെ പിറ്റെ ദിവസം അച്ചാര്‍,ചോര്‍ ആന്‍ഡ് തൈര്‍.
പച്ചരിയും അച്ചാറും ചൂണ്ടി കാണിച്ചു വേടിച്ചു. തൈരിന്റെ കന്നഡ അറിയാത്തതിനാല്‍ “Curd ബേക്കൂ“ എന്നു പറഞെങ്കിലും “ കര്‍ഡ് ഇല്‍വ“ എന്നും പറഞ്ഞു കടക്കാരന്‍ എന്നെ നിരാശനാക്കി. ഒരു അവസാന ശ്രമമെന്ന നിലയില്‍ “നനഗേ സി യു ആര്‍ ഡി ബേക്കു” എന്നൊരു തട്ടു തട്ടി. അത് ആ പുണ്യപുരുഷന്‍ കൂട്ടി വായിക്കുകയും “തകൊള്ളി കേഡ്” എന്നു പറഞ്ഞു തൈര് ഏടുത്തു തരുകയും ചെയ്തു. സി യു ആര്‍ ഡി യെ കേഡ് എന്നു വായിക്കണോ അതോ കര്‍ഡ് എന്നു വായിക്കണോ? ഇന്നും ഇതൊരു സംശയമായി അവശേഷിക്കുന്നു.
കുറേ രാത്രിസ്വപ്നങ്ങളില്‍ സുന്ദരിമാര്‍ക്കു പകരം മത്തിയും അയലയും വന്നു എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. എന്നാ ഈ വീക്കെന്‍ഡ് മീന്‍ കറിയില്‍ പരീക്ഷണം നടത്താം എന്നു തീരുമാനിച്ച്, ശനിയാഴ്ച്ച കാലത്ത് തന്നെ മുരുഗേഷ് പാളയില്‍ പോയി ജീവിച്ചിരുന്നപ്പോള്‍ നല്ല ഫ്രഷ് ആയിരുന്ന കുറച്ച് മത്തി വേടിച്ചു. വീട്ടിലെത്തി കഴുകി വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും വാതിലിന്മേല്‍ ആരോ വന്നു തട്ടുന്ന ശബ്ദം..മോസ്കിറ്റോ നെറ്റ് അടിച്ചിട്ടുള്ള ജനാലയിലൂടെ നോക്കുമ്പോഴുണ്ട് ആയിരക്കണക്കിനു ഈച്ചകള്‍..തേനീച്ചകൂട്ടില്‍ കല്ലെറിഞ്ഞപോലെ..വീട്ടിനുള്ളിലേക്ക് കയറാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്...പിന്നെയൊരു യുദ്ധമായിരുന്നു, നെറ്റിലേ അല്‍പ്പം വലിയ തുളയിലൂടെ കടക്കുന്നവയേ ക്രൂരമായി ഞെരിച്ച് കൊന്നും രക്ഷപ്പെടുന്നവയേ ഫോളേ ചെയ്ത് തേജോവധം ചെയ്ത് കൊന്നും അമര്‍ഷം തീര്‍ത്തു. കന്നഡക്കാര്‍, പ്രത്യേകിച്ചും ബാംഗ്ലൂരിയന്‍സ് വെജിറ്റേറിയന്‍സ് ആകാം കാരണം ഇതായിരിക്കാം.
ബാംഗളൂര്‍ എത്തിയ ശേഷ്മുള്ള ആദ്യ മഴ. വൈകുന്നേരം 8 മണിയോടെ ഓഫീസില്‍ നിന്നിറങ്ങി. ചലഗട്ടയിലേക്കുള്ള വഴികണ്ട് താമരശ്ശേരി ചുരത്തില്‍ വച്ചു ഒറ്റയാനെ കണ്ട് പോലെ അന്തം വിട്ടു നിന്നു പോയി. ബാംഗ്ലുര്‍ നഗര്ത്തിലെ മുഴുവന്‍ വേസ്റ്റും വഹിച്ചു കൊണ്ടു പോകുന്ന ഒരു വലിയ ഓവു ചാല്‍ കര കവിഞ്ഞൊഴുകുന്നു. ഏതാണ്ടു മുട്ടിനൊപ്പം വെള്ളമുണ്ട്. യാതൊരു വാഹനവും ആ വഴിക്കു വരാന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു നടക്കാന്‍ തുടങ്ങി.
കനത്ത മഴയും കൂരിരുട്ടും..കാലില്‍ എന്തൊക്കെയോ വന്നു തട്ടുന്നുണ്ട്..ഏതാണ്ട് ഇരുന്നൂറു മീറ്റര്‍ പോയിക്കാണും..പുറകില്‍ നിന്ന് ഒരു വാഹനത്തിന്റെ ലൈറ്റ് കണ്ടു, ഒരു ടെംമ്പോ. ഗോഡ് ഈസ് ഗ്രൈയ്റ്റ്..എന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. തിരിഞ്ഞു നിന്ന് കൈകള്‍ ഉയത്തി വീശി നിര്‍ത്താനായി സിഗ്നല്‍ കൊടുത്തു..എന്തിനധികം പറയുന്നു അതവിടെ നിര്‍ത്തിയില്ലെന്നു മാത്രമല്ല ആ ഓടവെള്ളത്തില്‍ എന്നെ കുളിപ്പിച്ചോണ്ട് അതങ്ങോട്ട് പോവുകയും ചെയ്തു. വണ്ടി നിര്‍ത്താന്‍ ഓളിയിട്ടു കൊണ്ടിരുന്ന എന്റെ വായില്‍ നിന്നും വിത്സിന്റെ പാക്കറ്റ് തുപ്പി കളഞ്ഞ് ടെംമ്പോയുടെ ഡ്രൈവറെ പച്ചതെറിവിളിക്കുമ്പോള്‍ മനുഷ്യരുടെ സ്വാര്‍ത്ഥതയെ കുറിച്ചു ഞാനാലോചിക്കുകയായിരുന്നു..ഒപ്പം ബാംഗ്ലൂരിന്റെ സ്വാദിനെകുറിച്ചും..ഹയ്യേ ദുപ്പ്..ദുപ്പ്..
ചലഗട്ടയില്‍ നിന്നു താമസം മാറ്റാനുള്ള ഒരു പ്രധാന കാരണം ഇതായിരുന്നു. അല്ലാതെ ഉറക്കെ പാട്ടു വച്ചതിനു അടുത്ത വീട്ടിലേ കാര്‍ക്കോടകന്‍ വന്നു ജീവന്‍ വേണേല്‍ സ്ഥലം വിട്ടോ എന്നു പറഞ്ഞോണ്ടോന്നുമല്ല :)
Saturday, November 3, 2007
ഇന്റ്രവ്യു - ഒരോര്‍മ്മ
ബ്ലോഗിങ്ങിനെകുറിച്ചോ..അഗ്രിഗേറ്റര്‍,പിന്‍മൊഴി/മറുമൊഴി എന്നീ സങ്കേതങ്ങളെകുറിച്ചോ വല്യ പിടിപാടില്ലാത്ത സമയത്ത്. അതായത് 2007 ജനുവരിയില്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ്, ഒന്നു കൂടി പൊടിതട്ടിയെടുത്ത് വീണ്ടും പോസ്റ്റുന്നു.
2001 ല്‍ ഡിപ്ലോമ കഴിഞ്ഞ് വീട്ടില്‍ പുര നിറഞ്ഞു നില്‍ക്കുന്ന അവസരത്തിലാണ് ഇനിയെന്ത് എന്ന ഒരു ഡിടിസ് അശരീരി വീട്ടിനുള്ളില്‍ മുഴങ്ങിയതു. അപ്പോഴേയ്ക്കും കുറേ സഹപാഠികള്‍ ബി.ടെക്ക് എന്ന സാഹസത്തിനായി കേരളാ ബോര്‍ഡര്‍ ക്രോസ് ചെയ്തിരുന്നു. ഇനിയും അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട എന്ന തീരുമാനം എടുത്തിരുന്നതിനാല്‍ ബോര്‍ഡര്‍ ക്രോസ് ചെയ്യാന്‍ ഞാന്‍ മുതിര്‍ന്നില്ല..അല്ലാതെ ചില പരദൂഷണക്കാര്‍ പറയുന്നതു പോലെ തലയ്ക്കകത്ത് ഒന്നുമില്ലാഞ്ഞിട്ടല്ല.
വളരെ വ്യക്തവും കൃത്യവുമായ ഒരു റ്റൈം റ്റേബിള്‍ പ്രകാരം ജീവിതം മുന്നോട്ടു പോയി. ഏര്‍ളി മോര്‍ണിങ് 10 മണിയോടെ എണീറ്റ് മനോരമയില് കമിഴുന്നു വീഴുന്നു, പിന്നെ എല്ലാ ചരമ കോളങ്ങളും സിനിമാ പരസ്യങ്ങളും പീഡനകേസുകളും വായിച്ചു 11 മണിയോടെ വീണ്ടും തല പൊക്കുന്നു. പിന്നെ തകര്‍ത്തു പിടിച്ചു പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് 11.30 ടിവി ഓണാക്കുന്നു, അപ്പോഴേയ്ക്കും ഡി ഡി മലയാളത്തില്‍ ഏതെങ്കിലും സിനിമായുടെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് കാണിച്ചു തുടങ്ങിയിറ്റുണ്ടാവും.. പിന്നെ ഊണ്, സിനിമായെല്ലാം റ്റൈം ഡിവിഷന്‍ മള്‍ട്ടിപ്ലെക്സ് ചെയ്ത് അഡ്ജെസ്റ്റ് ചെയ്യുന്നു...ടിവിയില്‍ ശുഭം എഴുതിക്കാണിക്കുമ്പോഴേക്കും ഞാന് ചെയറില് ഫ്ലാറ്റായിട്ടുണ്ടാവും.
ഇങ്ങിനെ ജീവിതം വളരെ ഇതം പ്രഥമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് പൊട്ടിത്തെറിച്ചു ഒരു ഇന്റ്രവ്യു ലെറ്റ്ര് വന്നതു. .എറണാകുളത്തുനിന്ന്..
ഇന്റ്രവ്യു ദിവസം കാലത്തേ തന്നേ വിളിച്ചെഴുന്നേല്‍പിച്ചു. ഉറക്കം തൂങ്ങുന്ന മുഖവും വടിപോലത്തെ ഷര്‍ട്ടും വല്ലപ്പോഴും ഇടുന്ന പോയിണ്ടട് ഷൂസും തല്ലികേറ്റി ഞൊണ്ടി ഞൊണ്ടി ചാലക്കുടിയിലേക്കു വച്ചു പിടിച്ചു. അവിടെ നീന്നു ഒരു തിരോന്തരം ഫാസ്റ്റില് കയറീ എറണാകുളത്തേക്കു ടിക്കറ്റെടുത്തു...വ്ണ്ടിയിലിരുക്കുമ്പോള്‍ മുഴുവന്‍ ഇന്റ്രവ്യു കഴിഞ്ഞു ഷേണായീസില്‍ രാവണപ്രഭു കാണാന്‍ ടിക്കറ്റു കിട്ടുമോ എന്നുള്ള ആശങ്കയായിരുന്നു.
മോഹന്‍ലാല്‍ “അയാള്‍ കഥയെഴുതുകയാണ്‍” എന്ന സിനിമയില്‍ പറഞ്ഞ പോലെ “ചോയിച്ച് ചോയിച്ചു പോയി” അവസാനം ഓഫീസ് കണ്ടു പിടിച്ചു. ഇന്റ്രവ്യൂ റൂമിലേയ്ക്കു കേറുമ്പോള്‍ പറയേണ്ട “May I come in sir, Can I have a seat” മുതലായവ മനസില്‍ ഒരാവര്‍ത്തികൂടി പറഞ്ഞു പഠിച്ച് വിളിക്കുന്നതിനായി കാതോര്‍ത്തിരുന്നു. മലയാളം മീഡിയത്തില്‍ പഠിച്ചതിനാലും ഇംഗ്ലീഷ് എന്റെ ബദ്ധശത്രു ആയതിനാലും എങ്ങിനെ ഈ കടമ്പ കടക്കും എന്ന ഒരു ന്യായമായ ഒരു സംശയം എന്നെ അലട്ടുന്നുണ്ടായിരുന്നു
അവസാനം എന്റെ ഊഴം വന്നെത്തി. ഞാന്‍ മാര്‍ച്ച് പാസ്റ്റ് ചെയ്തു വാതിലിനടുക്കലെത്തി. എയറു പിടിച്ച് ഗാംഭീര്യമുള്ള ശബ്ദത്തില്‍ ചോദിച്ചു
“May I come in sir“.
“Yes, കടന്നു വരൂ“
മലയാളത്തിലുള്ള ആ മാധുര്യമുള്ള ശബ്ദം.കിണറ്റില്‍ വീണോന് തുങ്ങി നില്‍ക്കാന്‍ കയറു കിട്ടിയ അവസ്ഥ. ഞാന്‍ മനസില്‍ പറഞ്ഞു “ഇനി ഞാന്‍ ജോലിയും കൊണ്ടേ പോകൂ“
ഇനിയുള്ള സംഭാക്ഷണങ്ങള്‍
അവര്‍ : എന്തുകൊണ്ട് അപ്ലൈഡ് ഇലക്ട്രോണിക്സ് എടുത്തു ? കമ്പൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഉണ്ടായിരുന്നല്ലോ?
കമ്പൂട്ടര്‍ ഹാര്‍ഡ്‌വെയറിനു സീറ്റു കിട്ടാതിരുന്നിട്ടു ഇലക്ട്രോണിക്സിനു ചേര്‍ന്നതാണെന്നു പറയാന്‍ പറ്റിലല്ലോ?
ഞാന്‍ : പണ്ടു മുതലേ എനിക്കു ഇലക്ട്രോണിക്സ് വല്യ താല്പര്യമായിരുന്നു. ഈ റേഡിയോ എല്ലാം കാണുമ്പോള്‍ ഞാന്‍ അത്ഭുതത്തോടേ നോക്കാറുണ്ടു ....എന്നെല്ലാം വച്ചലക്കി. എന്നിലെ വികടസരസ്വതി എനിക്കു തന്നെ പാരയാകുമെന്നു ഞാനറിഞതു അടുത്ത ചോദ്യത്തോടെയാണ്
അവര്‍ : ഓഹോ ...റേഡിയോ എല്ലാം അത്രയ്ക്ക് ഇഷ്ടമാണോ?....ഈ റേഡിയോയുടെ പ്രധാന ഭാഗങ്ങള്‍ ഏതൊക്കെയാണ്? അതിന്റെ വര്‍ക്കിങ് ഒന്നു പറയൂ..
ദാ കെടക്കുണു..എല്ലാ കോണ്‍ഫിഡന്‍സും..ഒലിച്ചു പോയി...സെക്കന്‍ഡിയരില്‍ എപ്പോഴോ പഠിച്ച ഇതെല്ലാം അപ്പോഴേക്കും മറന്നിരുന്നു. എങ്കിലും..ഓര്‍മ്മയില്‍ വന്നതൊക്കെ പറഞ്ഞു..
ഞാന്‍ : ആന്ടിന...ടീമോഡുലേറ്റ്ര്..ആര്‍.എഫ് ആമ്പ്ലിഫയര്‍.........
പിന്നെ എങ്ങിനെയൊക്കെയോ വര്‍ക്കിങ്ങും പറഞ്ഞൊപ്പിച്ചു.അവരുടെ മുഖഭാവത്തീല്‍ നിന്ന് കാര്യങ്ങള്‍ പിടിവിട്ടു പോയി എന്നു അപ്പോഴേ തോന്നിയിരുന്നു...
"എന്തൊക്കെയാണു ഹോബീസ്?"
"പാട്ട് ഒക്കെ ഇഷ്ടമാണ്..പിന്നെ ബുക്സ് ഒക്കെ വായിക്കും"
"ഏതു തരം ബുക്സ്?"
"ഡിറ്റക്ടീവ് ബുക്സ് ആണ് കൂടുതല്‍ താല്‍പ്പര്യം"
"ഏതാണ് ഏറ്റവും അവസാനം വായിച്ചത്?"
"രക്തം കുടിക്കുന്ന പെണ്‍കുട്ടി.."
അടുത്ത നിമിഷം ഞാന്‍ കാണുന്നത് എന്റെ നേരെ ഷേയ്ക്ക് ഹാന്‍ഡിനായി നീളുന്ന അവരുടെ കയ്യാണ്.
"ഒക്കേ..ഞങ്ങള്‍ അറിയിക്കാം"
അങ്ങനെ അവര്‍ ആ ഇന്റ്രവ്യു ശുഭമായി വേഗം അവസാനിപ്പിച്ചു....
അവരും ഹാപ്പി, രാവണപ്രഭുവിന് ടിക്കറ്റു കിട്ടിയതിനാല്‍ ഞാനും ഹാപ്പി
സവാരി ഗിരി ഗിരി..:)
2001 ല്‍ ഡിപ്ലോമ കഴിഞ്ഞ് വീട്ടില്‍ പുര നിറഞ്ഞു നില്‍ക്കുന്ന അവസരത്തിലാണ് ഇനിയെന്ത് എന്ന ഒരു ഡിടിസ് അശരീരി വീട്ടിനുള്ളില്‍ മുഴങ്ങിയതു. അപ്പോഴേയ്ക്കും കുറേ സഹപാഠികള്‍ ബി.ടെക്ക് എന്ന സാഹസത്തിനായി കേരളാ ബോര്‍ഡര്‍ ക്രോസ് ചെയ്തിരുന്നു. ഇനിയും അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട എന്ന തീരുമാനം എടുത്തിരുന്നതിനാല്‍ ബോര്‍ഡര്‍ ക്രോസ് ചെയ്യാന്‍ ഞാന്‍ മുതിര്‍ന്നില്ല..അല്ലാതെ ചില പരദൂഷണക്കാര്‍ പറയുന്നതു പോലെ തലയ്ക്കകത്ത് ഒന്നുമില്ലാഞ്ഞിട്ടല്ല.
വളരെ വ്യക്തവും കൃത്യവുമായ ഒരു റ്റൈം റ്റേബിള്‍ പ്രകാരം ജീവിതം മുന്നോട്ടു പോയി. ഏര്‍ളി മോര്‍ണിങ് 10 മണിയോടെ എണീറ്റ് മനോരമയില് കമിഴുന്നു വീഴുന്നു, പിന്നെ എല്ലാ ചരമ കോളങ്ങളും സിനിമാ പരസ്യങ്ങളും പീഡനകേസുകളും വായിച്ചു 11 മണിയോടെ വീണ്ടും തല പൊക്കുന്നു. പിന്നെ തകര്‍ത്തു പിടിച്ചു പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് 11.30 ടിവി ഓണാക്കുന്നു, അപ്പോഴേയ്ക്കും ഡി ഡി മലയാളത്തില്‍ ഏതെങ്കിലും സിനിമായുടെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് കാണിച്ചു തുടങ്ങിയിറ്റുണ്ടാവും.. പിന്നെ ഊണ്, സിനിമായെല്ലാം റ്റൈം ഡിവിഷന്‍ മള്‍ട്ടിപ്ലെക്സ് ചെയ്ത് അഡ്ജെസ്റ്റ് ചെയ്യുന്നു...ടിവിയില്‍ ശുഭം എഴുതിക്കാണിക്കുമ്പോഴേക്കും ഞാന് ചെയറില് ഫ്ലാറ്റായിട്ടുണ്ടാവും.
ഇങ്ങിനെ ജീവിതം വളരെ ഇതം പ്രഥമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് പൊട്ടിത്തെറിച്ചു ഒരു ഇന്റ്രവ്യു ലെറ്റ്ര് വന്നതു. .എറണാകുളത്തുനിന്ന്..
ഇന്റ്രവ്യു ദിവസം കാലത്തേ തന്നേ വിളിച്ചെഴുന്നേല്‍പിച്ചു. ഉറക്കം തൂങ്ങുന്ന മുഖവും വടിപോലത്തെ ഷര്‍ട്ടും വല്ലപ്പോഴും ഇടുന്ന പോയിണ്ടട് ഷൂസും തല്ലികേറ്റി ഞൊണ്ടി ഞൊണ്ടി ചാലക്കുടിയിലേക്കു വച്ചു പിടിച്ചു. അവിടെ നീന്നു ഒരു തിരോന്തരം ഫാസ്റ്റില് കയറീ എറണാകുളത്തേക്കു ടിക്കറ്റെടുത്തു...വ്ണ്ടിയിലിരുക്കുമ്പോള്‍ മുഴുവന്‍ ഇന്റ്രവ്യു കഴിഞ്ഞു ഷേണായീസില്‍ രാവണപ്രഭു കാണാന്‍ ടിക്കറ്റു കിട്ടുമോ എന്നുള്ള ആശങ്കയായിരുന്നു.
മോഹന്‍ലാല്‍ “അയാള്‍ കഥയെഴുതുകയാണ്‍” എന്ന സിനിമയില്‍ പറഞ്ഞ പോലെ “ചോയിച്ച് ചോയിച്ചു പോയി” അവസാനം ഓഫീസ് കണ്ടു പിടിച്ചു. ഇന്റ്രവ്യൂ റൂമിലേയ്ക്കു കേറുമ്പോള്‍ പറയേണ്ട “May I come in sir, Can I have a seat” മുതലായവ മനസില്‍ ഒരാവര്‍ത്തികൂടി പറഞ്ഞു പഠിച്ച് വിളിക്കുന്നതിനായി കാതോര്‍ത്തിരുന്നു. മലയാളം മീഡിയത്തില്‍ പഠിച്ചതിനാലും ഇംഗ്ലീഷ് എന്റെ ബദ്ധശത്രു ആയതിനാലും എങ്ങിനെ ഈ കടമ്പ കടക്കും എന്ന ഒരു ന്യായമായ ഒരു സംശയം എന്നെ അലട്ടുന്നുണ്ടായിരുന്നു
അവസാനം എന്റെ ഊഴം വന്നെത്തി. ഞാന്‍ മാര്‍ച്ച് പാസ്റ്റ് ചെയ്തു വാതിലിനടുക്കലെത്തി. എയറു പിടിച്ച് ഗാംഭീര്യമുള്ള ശബ്ദത്തില്‍ ചോദിച്ചു
“May I come in sir“.
“Yes, കടന്നു വരൂ“
മലയാളത്തിലുള്ള ആ മാധുര്യമുള്ള ശബ്ദം.കിണറ്റില്‍ വീണോന് തുങ്ങി നില്‍ക്കാന്‍ കയറു കിട്ടിയ അവസ്ഥ. ഞാന്‍ മനസില്‍ പറഞ്ഞു “ഇനി ഞാന്‍ ജോലിയും കൊണ്ടേ പോകൂ“
ഇനിയുള്ള സംഭാക്ഷണങ്ങള്‍
അവര്‍ : എന്തുകൊണ്ട് അപ്ലൈഡ് ഇലക്ട്രോണിക്സ് എടുത്തു ? കമ്പൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഉണ്ടായിരുന്നല്ലോ?
കമ്പൂട്ടര്‍ ഹാര്‍ഡ്‌വെയറിനു സീറ്റു കിട്ടാതിരുന്നിട്ടു ഇലക്ട്രോണിക്സിനു ചേര്‍ന്നതാണെന്നു പറയാന്‍ പറ്റിലല്ലോ?
ഞാന്‍ : പണ്ടു മുതലേ എനിക്കു ഇലക്ട്രോണിക്സ് വല്യ താല്പര്യമായിരുന്നു. ഈ റേഡിയോ എല്ലാം കാണുമ്പോള്‍ ഞാന്‍ അത്ഭുതത്തോടേ നോക്കാറുണ്ടു ....എന്നെല്ലാം വച്ചലക്കി. എന്നിലെ വികടസരസ്വതി എനിക്കു തന്നെ പാരയാകുമെന്നു ഞാനറിഞതു അടുത്ത ചോദ്യത്തോടെയാണ്
അവര്‍ : ഓഹോ ...റേഡിയോ എല്ലാം അത്രയ്ക്ക് ഇഷ്ടമാണോ?....ഈ റേഡിയോയുടെ പ്രധാന ഭാഗങ്ങള്‍ ഏതൊക്കെയാണ്? അതിന്റെ വര്‍ക്കിങ് ഒന്നു പറയൂ..
ദാ കെടക്കുണു..എല്ലാ കോണ്‍ഫിഡന്‍സും..ഒലിച്ചു പോയി...സെക്കന്‍ഡിയരില്‍ എപ്പോഴോ പഠിച്ച ഇതെല്ലാം അപ്പോഴേക്കും മറന്നിരുന്നു. എങ്കിലും..ഓര്‍മ്മയില്‍ വന്നതൊക്കെ പറഞ്ഞു..
ഞാന്‍ : ആന്ടിന...ടീമോഡുലേറ്റ്ര്..ആര്‍.എഫ് ആമ്പ്ലിഫയര്‍.........
പിന്നെ എങ്ങിനെയൊക്കെയോ വര്‍ക്കിങ്ങും പറഞ്ഞൊപ്പിച്ചു.അവരുടെ മുഖഭാവത്തീല്‍ നിന്ന് കാര്യങ്ങള്‍ പിടിവിട്ടു പോയി എന്നു അപ്പോഴേ തോന്നിയിരുന്നു...
"എന്തൊക്കെയാണു ഹോബീസ്?"
"പാട്ട് ഒക്കെ ഇഷ്ടമാണ്..പിന്നെ ബുക്സ് ഒക്കെ വായിക്കും"
"ഏതു തരം ബുക്സ്?"
"ഡിറ്റക്ടീവ് ബുക്സ് ആണ് കൂടുതല്‍ താല്‍പ്പര്യം"
"ഏതാണ് ഏറ്റവും അവസാനം വായിച്ചത്?"
"രക്തം കുടിക്കുന്ന പെണ്‍കുട്ടി.."
അടുത്ത നിമിഷം ഞാന്‍ കാണുന്നത് എന്റെ നേരെ ഷേയ്ക്ക് ഹാന്‍ഡിനായി നീളുന്ന അവരുടെ കയ്യാണ്.
"ഒക്കേ..ഞങ്ങള്‍ അറിയിക്കാം"
അങ്ങനെ അവര്‍ ആ ഇന്റ്രവ്യു ശുഭമായി വേഗം അവസാനിപ്പിച്ചു....
അവരും ഹാപ്പി, രാവണപ്രഭുവിന് ടിക്കറ്റു കിട്ടിയതിനാല്‍ ഞാനും ഹാപ്പി
സവാരി ഗിരി ഗിരി..:)
Wednesday, October 17, 2007
വെറ്റില മണക്കുന്ന പാലും മത്തിക്കറിയും - ഒരോര്‍മ്മ
എന്റെ മനസില്‍ ഏറ്റവും നിറഞ്ഞുനില്‍ക്കുന്നതും എന്നെ ഗൃഹാതുരത്വത്തിലേക്ക് തള്ളിവിടുന്നതുമായ ഓര്‍മ്മകള്‍ അച്ചന്റെ തറവാടിനെ ചുറ്റിപറ്റിയാണ്..
രസകരമായിരുന്നു ആ കാലം. വര്‍ഷാവസാനമാകുമ്പോഴേക്കും തറവാട്ടില്‍ പോകുന്നതിന്റെ സന്തോഷത്തിലായിരിക്കും. അവസാനത്തെ പരീക്ഷയും കഴിഞ്ഞ് അന്തപ്പന്‍ ചേട്ടന്റെ കടയുടെ മുന്നില്‍ കാത്തു നിന്ന് പൂശണ്ടോനെ തരം പോലെ പൂശി ആ വര്‍ഷത്തെ കണക്കെല്ലാം വീട്ടി ഒരോട്ടമായിരിക്കും വീട്ടിലേയ്ക്ക്..പിന്നെ പോകാനുള്ള കാത്തിരിപ്പ്..
മിക്കവാറും ഒരാഴ്ച്ചക്കുള്ളില്‍ തന്നെ ഞാന്‍ എക്സ്പോര്‍ട്ടു ചെയ്യപ്പെടും ചാപ്പാറയുള്ള(കൊടുങ്ങല്ലൂര്‍)തറവാട്ടിലേയ്ക്ക്. (അതിന്റെ ഗുട്ടന്‍സ് ഇതുവരെയും എനിക്കു പിടികിട്ടിയിട്ടില്ല). പിന്നെയും ഒരു ഒന്നു രണ്ടു ആഴ്ച്ച കഴിഞ്ഞേ അച്ചനും അമ്മയും എത്താറുള്ളൂ.
സാധാരണ ഞാനായിരിക്കും ആദ്യം അവിടെ എത്തുക. ബാക്കിയുള്ള ഗ്യാങ്ങ് വരുന്നതു വരെ അമ്മാമക്ക് കറിയിലിടാനായി ചെമ്മീന്‍പുളി പറിച്ചുകൊടുക്കുക, പറമ്പില്‍ നിന്ന് കശുനണ്ടി പെറുക്കുക, ആടുകള്‍ക്ക് പ്ലാവില സംഘടിപ്പിക്കുക, ചെമ്മീന്‍ കിള്ളുമ്പോള്‍ സഹായിക്കുക തുടങ്ങിയ പുണ്യ പ്രവര്‍ത്തികളീലായിരിക്കും ഞാന്‍. ഇതെല്ലാം കൊണ്ട് വേറെ ചില ഗുണങ്ങളുമുണ്ടായിരുന്നു. പിള്ളാര്‍ക്ക് വിളമ്പുമ്പോള്‍ വലിയ മീന്‍ എനിക്ക്, പത്തിരിയാണെങ്കില്‍ ഒരെണ്ണം കൂടുതല്‍ അങ്ങനെ പലതും. പാല്‍, മുട്ട ബിസിനസ് കഴിഞ്ഞാലുള്ള പിന്നത്തെ അമ്മാമയുടെ വരുമാനമാര്‍ഗ്ഗമായിരുന്നു ചെമ്മീന്‍ കിള്ളല്‍. അവര്‍ ഒരു നല്ല കുക്കായിരുന്നു, ഒരു മീന്‍ കറി സ്പെഷലിസ്റ്റ്. അതിന്റെ രസം ഒന്നു വേറെ തന്നെയാണ്. ഇതുവരെക്കും ഒരിടത്തു നിന്നും അത്രയും സ്വാദ് ഉള്ള കറി കഴിച്ചിട്ടില്ല.
അച്ചാച്ചന് ആകെയുണ്ടായിരുന്ന ദുശ്ശിലം വെറ്റിലമുറുക്കലായിരുന്നു. ഉറങ്ങുമ്പോളൊഴികെ ബാക്കി എല്ലാ സമയത്തും മുറുക്കികൊണ്ടേയിരിക്കും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കാണുന്നതിനാലാണെന്നു തോന്നുന്നു, അച്ചാച്ചന് എന്നോട് എന്തോ പ്രത്യകം സ്നേഹം ഉണ്ടായിരുന്നു..അതായിരുന്നു എന്റെ ഏറ്റവും വല്യ പ്രശ്നവും. സ്ഥിരമായി കാലത്ത് പാലു കുടിക്കുന്ന ആളാണ് അച്ചാച്ചന്‍..അതും ഒരു വലിയ മൊന്തയില്‍..എന്നു വച്ചാ ഒരു നാലു ഗ്ലാസ് പാല്‍. എന്നോടുള്ള ഇഷ്ടം കൊണ്ട് മിക്കവാറും ദിവസം ഒരു മുക്കാല്‍ മൊന്ത കുടിച്ച ശേഷം ബാക്കി എനിക്കു തരും..കുടിക്കാതിരിക്കാന്‍ യാതൊരു തരോല്യാ..പിന്നെ കണ്ണടച്ച് ഒരൊറ്റ കുടിയായിരിക്കും..പലപ്പോഴും ആ പാലിന് വെറ്റിലമുറുക്കിയതിന്റെ മണമുണ്ടായിരുന്നോ?
ചെറിയച്ചന്റെ റൂമിന് പഴയ സിനിമകളിലെ വില്ലന്‍ സെറ്റപ്പാണ്. അവിടെയും ഇവിടെയും പല ജാതി കളറുള്ള ബള്‍ബുകള്‍ പിന്നെ കുറെ സ്പീക്കറുകള്‍ ..റേഡിയോകള്‍..അങ്ങനെ പലതും. ആളൊരു ഇലക്ടോണിക്സ് ഐടിഐ കാരനായിരുന്നു.ഒരിക്കല്‍ കൌതുകം മൂത്ത് ഏതൊ ലൈവ് വയറില്‍ തൊട്ട് ഷോക്കടിച്ചതില്‍ പിന്നെ അങ്ങോട്ടേക്ക് തിരിഞു നോക്കിയിട്ടേയില്ല.
പിന്നെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മൂത്ത അമ്മായിയുടെ രണ്ടു സന്തതികള്‍, രണ്ടാമത്തെ അമ്മായിയുടെ മൂന്നു സന്തതികള്‍, പിന്നത്തെ അമ്മായിയുടെ മൂന്നു സന്തതികള്‍, പിന്നത്തെ അമ്മായിയുടെ രണ്ടു സന്തതികള്‍ ഒക്കെ കൂടി ഒരു വലിയ ഗ്യാങ്ങ് തൃശൂര്‍ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്ന് എക്സ്പോര്‍ട്ടു ചെയ്യപ്പെടും..
പിള്ളേരെല്ലാം എത്തിയാപ്പിന്നെ മുഴുവന്‍ ബഹളമായി. ഒളിച്ചുകളി,കുട്ടിം കോല്,പടവെട്ട്,തമ്മീതല്ല്,ഗോലികളി തുടങ്ങിയവ കൊണ്ട് വീട് മുഖരിതമാവും. ക്രിക്കറ്റ് എന്നൊന്നും കേട്ടിട്ടേയില്ല അന്ന്. അവിടെ അടുത്തു തന്നെ ഒരു വലിയ ചെമ്മീന്‍ കെട്ടുണ്ട്. മിക്കവാറും ദിവസങ്ങളില്‍ വെയിലാറുന്നതോടെ ഞങ്ങളുടെ ഗ്യാങ്ങ് ചെമ്മീന്‍ കെട്ടിനടുത്തേക്ക് ഷിപ്റ്റ് ചെയ്യും. കുറച്ചു കൂടി സ്വാതന്ത്രം..അലറാം..അമറാം..കൂവാം..പിന്നെ ദേഷ്യം വന്നാല്‍ പച്ച തെറി ഉറക്കെ വിളിച്ചു പറയാം അങ്ങനെ പലഗുണങ്ങളുണ്ട്. ചില ദിവസങ്ങളിലെ പ്രധാന പണീ ഞണ്ടുകളെ ഉപദ്രവിക്കലാണ്.അവറ്റകള്‍ മണ്ണീലുണ്ടാക്കുന്ന കുഴിയിനടുത്ത് ഈര്‍ക്കിലികൊണ്ട് കുടുക്ക് വച്ച്, പുറത്തെക്ക് വരുന്ന സമയത്ത് ഒരൊറ്റവലി. മിക്കവാറും എണ്ണം രക്ഷപ്പെടും ചില മണ്ടന്‍ ഞണ്ടുകള്‍ കുടുങ്ങുകയും ചെയ്യും.
അക്കാലത്ത് ഐസ് എന്നത് ഒരു കൌതുകവസ്തുവാണ്. ചെമ്മീന്‍ കെട്ടിലെ ഐസ് ഫാക്ടറിയില്‍ ചെന്ന് അച്ചാച്ചന്റെ പേരു പറഞ്ഞ് സ്വയം പരിചയപ്പെടുത്തി ഐസിന്റെ ഒരു കൊച്ചു കഷണം കിട്ടുമ്പോള്‍ ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു.
വെള്ളത്തിലിറങ്ങരുതെന്ന് ഉത്തരവുള്ളതിനാല്‍ വെള്ളത്തിലിറങ്ങാന്‍ ഒരു പ്രത്യക താല്പര്യം ആയിരുന്നു. ഒരു ദിവസം പതിവുപോലെ ചെമ്മീന്‍ കെട്ടിലെത്തിയപ്പോളുണ്ട് അവിടെ ഒരു വള്ളം കെട്ടിയിരിക്കുന്നു. സമീപത്താണെങ്കില്‍ ഒരു പൂച്ചകുഞ്ഞിനെയും കാണാനില്ല. എന്നാ പിന്നെ ഒന്നു കേറിയാലോ..പകുതിപേര്‍ റെഡി. പതുക്കെ പടവുകളിറങ്ങി കയറുവലിച്ച് അത് തീരത്തോട് അടുപ്പിച്ചു. സീനിയോരിറ്റി വച്ച് ആദ്യത്തെ അമ്മായീടെ സന്തതികള്‍,പിന്നത്ത് രണ്ട് സന്തതികള്‍,പിന്നെ ഞാനും കേറി ഇരിപ്പുറച്ചു. ബാക്കിയുള്ളവര്‍ കാഴ്ച്ചക്കാര്‍. ഒന്നു സ്ഥലം മാറി ഇരിക്കാമെന്നു വച്ച് എഴുന്നേറ്റപ്പോഴേക്കും വള്ളം ഇളകി എന്റെ ബാലന്‍സ് പോയി..ഞാന്‍ ദേ കിടക്കുണു വെള്ളത്തില്‍ ഫ്ലാറ്റായി. ഇതു കണ്ട് ബാക്കിയുള്ളവരും എഴുന്നേറ്റു. വള്ളം മറിഞ്ഞ് അവരും എനിക്കു കമ്പനി തന്നു. സത്യം പറയാലോ, അരക്കൊപ്പം വെള്ളമെ ഉണ്ടായിരുന്നുള്ളൂ പക്ഷേ ഇത്തിരി വെള്ളം കുടിച്ചു പോയി.
കരക്കുനിന്നിരുന്ന സാമദ്രോഹികള്‍ ഇതെല്ലാം വള്ളിപുള്ളി വ്യത്യാസമില്ലാതെ അച്ചാച്ചന് എത്തിച്ചുകൊടുത്തു. നനഞ്ഞു കുതിര്‍ന്ന തുണിയുമായി വീട്ടില്‍ എത്തിയപ്പോഴേയ്ക്കും ഞങ്ങള്‍ക്കു സ്വീകരണം നല്‍കാന്‍ എല്ലാവരും മുന്‍ വശത്തു തന്നെ ഉണ്ടായിരുന്നു :)
അങ്ങനെ രസകരമായ ഓര്‍മ്മകള്‍.
അച്ചാച്ചനും അമ്മാമയും ഞങ്ങളെ വിട്ടുപോയി. തറവാടു വീട് ഭാഗപ്പെട്ടു. കസിന്‍സ് പലരും പലവഴിക്കായി. ഇപ്പോള്‍ ചിലരെ കണ്ടിട്ടു തന്നെ വര്‍ഷങ്ങളായിരിക്കുന്നു.
പക്ഷേ ഇപ്പോഴും ഞാനോര്‍ക്കുന്നു വെറ്റില മുറുക്കിയ മണമുള്ള പാലും ആ മത്തിക്കറിയുടെ ടേസ്റ്റും....
--------------------------------------
ഡെഡിക്കേഷന്‍: പ്രവാസികളുടെ മക്കള്‍ക്ക്
അച്ചാച്ചനും അമ്മാമയും ആരാണെന്നു ചോദിച്ചാല്‍ അച്ചന്റെ/അമ്മയുടെ റിലേറ്റീവ്സ് എന്നു പറയുന്ന കുട്ടികള്‍.. കളിയെന്നു വച്ചാല്‍ ക്രിക്കറ്റെന്നു പറയുന്ന കുട്ടികള്‍..മഹാനഗരങ്ങളില്‍ ശീതികരിച്ച ചുവരുകള്‍ക്കുള്ളില്‍ ഇരുന്നു കമ്പൂട്ടര്‍ ഗെയിംസ് കളിച്ച്, മേദസ്സു നിറഞ്ഞ ചീര്‍ത്ത ശരീരവുമായി വളരുന്ന കുട്ടികള്‍..മാതൃഭാഷ ഏതാണെന്നു ചോദിച്ചാല്‍ മല്യാളം എന്നു പറയുന്ന കുട്ടികള്‍..
ഇവര്‍ക്കെല്ലാം..
രസകരമായിരുന്നു ആ കാലം. വര്‍ഷാവസാനമാകുമ്പോഴേക്കും തറവാട്ടില്‍ പോകുന്നതിന്റെ സന്തോഷത്തിലായിരിക്കും. അവസാനത്തെ പരീക്ഷയും കഴിഞ്ഞ് അന്തപ്പന്‍ ചേട്ടന്റെ കടയുടെ മുന്നില്‍ കാത്തു നിന്ന് പൂശണ്ടോനെ തരം പോലെ പൂശി ആ വര്‍ഷത്തെ കണക്കെല്ലാം വീട്ടി ഒരോട്ടമായിരിക്കും വീട്ടിലേയ്ക്ക്..പിന്നെ പോകാനുള്ള കാത്തിരിപ്പ്..
മിക്കവാറും ഒരാഴ്ച്ചക്കുള്ളില്‍ തന്നെ ഞാന്‍ എക്സ്പോര്‍ട്ടു ചെയ്യപ്പെടും ചാപ്പാറയുള്ള(കൊടുങ്ങല്ലൂര്‍)തറവാട്ടിലേയ്ക്ക്. (അതിന്റെ ഗുട്ടന്‍സ് ഇതുവരെയും എനിക്കു പിടികിട്ടിയിട്ടില്ല). പിന്നെയും ഒരു ഒന്നു രണ്ടു ആഴ്ച്ച കഴിഞ്ഞേ അച്ചനും അമ്മയും എത്താറുള്ളൂ.
സാധാരണ ഞാനായിരിക്കും ആദ്യം അവിടെ എത്തുക. ബാക്കിയുള്ള ഗ്യാങ്ങ് വരുന്നതു വരെ അമ്മാമക്ക് കറിയിലിടാനായി ചെമ്മീന്‍പുളി പറിച്ചുകൊടുക്കുക, പറമ്പില്‍ നിന്ന് കശുനണ്ടി പെറുക്കുക, ആടുകള്‍ക്ക് പ്ലാവില സംഘടിപ്പിക്കുക, ചെമ്മീന്‍ കിള്ളുമ്പോള്‍ സഹായിക്കുക തുടങ്ങിയ പുണ്യ പ്രവര്‍ത്തികളീലായിരിക്കും ഞാന്‍. ഇതെല്ലാം കൊണ്ട് വേറെ ചില ഗുണങ്ങളുമുണ്ടായിരുന്നു. പിള്ളാര്‍ക്ക് വിളമ്പുമ്പോള്‍ വലിയ മീന്‍ എനിക്ക്, പത്തിരിയാണെങ്കില്‍ ഒരെണ്ണം കൂടുതല്‍ അങ്ങനെ പലതും. പാല്‍, മുട്ട ബിസിനസ് കഴിഞ്ഞാലുള്ള പിന്നത്തെ അമ്മാമയുടെ വരുമാനമാര്‍ഗ്ഗമായിരുന്നു ചെമ്മീന്‍ കിള്ളല്‍. അവര്‍ ഒരു നല്ല കുക്കായിരുന്നു, ഒരു മീന്‍ കറി സ്പെഷലിസ്റ്റ്. അതിന്റെ രസം ഒന്നു വേറെ തന്നെയാണ്. ഇതുവരെക്കും ഒരിടത്തു നിന്നും അത്രയും സ്വാദ് ഉള്ള കറി കഴിച്ചിട്ടില്ല.
അച്ചാച്ചന് ആകെയുണ്ടായിരുന്ന ദുശ്ശിലം വെറ്റിലമുറുക്കലായിരുന്നു. ഉറങ്ങുമ്പോളൊഴികെ ബാക്കി എല്ലാ സമയത്തും മുറുക്കികൊണ്ടേയിരിക്കും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കാണുന്നതിനാലാണെന്നു തോന്നുന്നു, അച്ചാച്ചന് എന്നോട് എന്തോ പ്രത്യകം സ്നേഹം ഉണ്ടായിരുന്നു..അതായിരുന്നു എന്റെ ഏറ്റവും വല്യ പ്രശ്നവും. സ്ഥിരമായി കാലത്ത് പാലു കുടിക്കുന്ന ആളാണ് അച്ചാച്ചന്‍..അതും ഒരു വലിയ മൊന്തയില്‍..എന്നു വച്ചാ ഒരു നാലു ഗ്ലാസ് പാല്‍. എന്നോടുള്ള ഇഷ്ടം കൊണ്ട് മിക്കവാറും ദിവസം ഒരു മുക്കാല്‍ മൊന്ത കുടിച്ച ശേഷം ബാക്കി എനിക്കു തരും..കുടിക്കാതിരിക്കാന്‍ യാതൊരു തരോല്യാ..പിന്നെ കണ്ണടച്ച് ഒരൊറ്റ കുടിയായിരിക്കും..പലപ്പോഴും ആ പാലിന് വെറ്റിലമുറുക്കിയതിന്റെ മണമുണ്ടായിരുന്നോ?
ചെറിയച്ചന്റെ റൂമിന് പഴയ സിനിമകളിലെ വില്ലന്‍ സെറ്റപ്പാണ്. അവിടെയും ഇവിടെയും പല ജാതി കളറുള്ള ബള്‍ബുകള്‍ പിന്നെ കുറെ സ്പീക്കറുകള്‍ ..റേഡിയോകള്‍..അങ്ങനെ പലതും. ആളൊരു ഇലക്ടോണിക്സ് ഐടിഐ കാരനായിരുന്നു.ഒരിക്കല്‍ കൌതുകം മൂത്ത് ഏതൊ ലൈവ് വയറില്‍ തൊട്ട് ഷോക്കടിച്ചതില്‍ പിന്നെ അങ്ങോട്ടേക്ക് തിരിഞു നോക്കിയിട്ടേയില്ല.
പിന്നെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മൂത്ത അമ്മായിയുടെ രണ്ടു സന്തതികള്‍, രണ്ടാമത്തെ അമ്മായിയുടെ മൂന്നു സന്തതികള്‍, പിന്നത്തെ അമ്മായിയുടെ മൂന്നു സന്തതികള്‍, പിന്നത്തെ അമ്മായിയുടെ രണ്ടു സന്തതികള്‍ ഒക്കെ കൂടി ഒരു വലിയ ഗ്യാങ്ങ് തൃശൂര്‍ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്ന് എക്സ്പോര്‍ട്ടു ചെയ്യപ്പെടും..
പിള്ളേരെല്ലാം എത്തിയാപ്പിന്നെ മുഴുവന്‍ ബഹളമായി. ഒളിച്ചുകളി,കുട്ടിം കോല്,പടവെട്ട്,തമ്മീതല്ല്,ഗോലികളി തുടങ്ങിയവ കൊണ്ട് വീട് മുഖരിതമാവും. ക്രിക്കറ്റ് എന്നൊന്നും കേട്ടിട്ടേയില്ല അന്ന്. അവിടെ അടുത്തു തന്നെ ഒരു വലിയ ചെമ്മീന്‍ കെട്ടുണ്ട്. മിക്കവാറും ദിവസങ്ങളില്‍ വെയിലാറുന്നതോടെ ഞങ്ങളുടെ ഗ്യാങ്ങ് ചെമ്മീന്‍ കെട്ടിനടുത്തേക്ക് ഷിപ്റ്റ് ചെയ്യും. കുറച്ചു കൂടി സ്വാതന്ത്രം..അലറാം..അമറാം..കൂവാം..പിന്നെ ദേഷ്യം വന്നാല്‍ പച്ച തെറി ഉറക്കെ വിളിച്ചു പറയാം അങ്ങനെ പലഗുണങ്ങളുണ്ട്. ചില ദിവസങ്ങളിലെ പ്രധാന പണീ ഞണ്ടുകളെ ഉപദ്രവിക്കലാണ്.അവറ്റകള്‍ മണ്ണീലുണ്ടാക്കുന്ന കുഴിയിനടുത്ത് ഈര്‍ക്കിലികൊണ്ട് കുടുക്ക് വച്ച്, പുറത്തെക്ക് വരുന്ന സമയത്ത് ഒരൊറ്റവലി. മിക്കവാറും എണ്ണം രക്ഷപ്പെടും ചില മണ്ടന്‍ ഞണ്ടുകള്‍ കുടുങ്ങുകയും ചെയ്യും.
അക്കാലത്ത് ഐസ് എന്നത് ഒരു കൌതുകവസ്തുവാണ്. ചെമ്മീന്‍ കെട്ടിലെ ഐസ് ഫാക്ടറിയില്‍ ചെന്ന് അച്ചാച്ചന്റെ പേരു പറഞ്ഞ് സ്വയം പരിചയപ്പെടുത്തി ഐസിന്റെ ഒരു കൊച്ചു കഷണം കിട്ടുമ്പോള്‍ ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു.
വെള്ളത്തിലിറങ്ങരുതെന്ന് ഉത്തരവുള്ളതിനാല്‍ വെള്ളത്തിലിറങ്ങാന്‍ ഒരു പ്രത്യക താല്പര്യം ആയിരുന്നു. ഒരു ദിവസം പതിവുപോലെ ചെമ്മീന്‍ കെട്ടിലെത്തിയപ്പോളുണ്ട് അവിടെ ഒരു വള്ളം കെട്ടിയിരിക്കുന്നു. സമീപത്താണെങ്കില്‍ ഒരു പൂച്ചകുഞ്ഞിനെയും കാണാനില്ല. എന്നാ പിന്നെ ഒന്നു കേറിയാലോ..പകുതിപേര്‍ റെഡി. പതുക്കെ പടവുകളിറങ്ങി കയറുവലിച്ച് അത് തീരത്തോട് അടുപ്പിച്ചു. സീനിയോരിറ്റി വച്ച് ആദ്യത്തെ അമ്മായീടെ സന്തതികള്‍,പിന്നത്ത് രണ്ട് സന്തതികള്‍,പിന്നെ ഞാനും കേറി ഇരിപ്പുറച്ചു. ബാക്കിയുള്ളവര്‍ കാഴ്ച്ചക്കാര്‍. ഒന്നു സ്ഥലം മാറി ഇരിക്കാമെന്നു വച്ച് എഴുന്നേറ്റപ്പോഴേക്കും വള്ളം ഇളകി എന്റെ ബാലന്‍സ് പോയി..ഞാന്‍ ദേ കിടക്കുണു വെള്ളത്തില്‍ ഫ്ലാറ്റായി. ഇതു കണ്ട് ബാക്കിയുള്ളവരും എഴുന്നേറ്റു. വള്ളം മറിഞ്ഞ് അവരും എനിക്കു കമ്പനി തന്നു. സത്യം പറയാലോ, അരക്കൊപ്പം വെള്ളമെ ഉണ്ടായിരുന്നുള്ളൂ പക്ഷേ ഇത്തിരി വെള്ളം കുടിച്ചു പോയി.
കരക്കുനിന്നിരുന്ന സാമദ്രോഹികള്‍ ഇതെല്ലാം വള്ളിപുള്ളി വ്യത്യാസമില്ലാതെ അച്ചാച്ചന് എത്തിച്ചുകൊടുത്തു. നനഞ്ഞു കുതിര്‍ന്ന തുണിയുമായി വീട്ടില്‍ എത്തിയപ്പോഴേയ്ക്കും ഞങ്ങള്‍ക്കു സ്വീകരണം നല്‍കാന്‍ എല്ലാവരും മുന്‍ വശത്തു തന്നെ ഉണ്ടായിരുന്നു :)
അങ്ങനെ രസകരമായ ഓര്‍മ്മകള്‍.
അച്ചാച്ചനും അമ്മാമയും ഞങ്ങളെ വിട്ടുപോയി. തറവാടു വീട് ഭാഗപ്പെട്ടു. കസിന്‍സ് പലരും പലവഴിക്കായി. ഇപ്പോള്‍ ചിലരെ കണ്ടിട്ടു തന്നെ വര്‍ഷങ്ങളായിരിക്കുന്നു.
പക്ഷേ ഇപ്പോഴും ഞാനോര്‍ക്കുന്നു വെറ്റില മുറുക്കിയ മണമുള്ള പാലും ആ മത്തിക്കറിയുടെ ടേസ്റ്റും....
--------------------------------------
ഡെഡിക്കേഷന്‍: പ്രവാസികളുടെ മക്കള്‍ക്ക്
അച്ചാച്ചനും അമ്മാമയും ആരാണെന്നു ചോദിച്ചാല്‍ അച്ചന്റെ/അമ്മയുടെ റിലേറ്റീവ്സ് എന്നു പറയുന്ന കുട്ടികള്‍.. കളിയെന്നു വച്ചാല്‍ ക്രിക്കറ്റെന്നു പറയുന്ന കുട്ടികള്‍..മഹാനഗരങ്ങളില്‍ ശീതികരിച്ച ചുവരുകള്‍ക്കുള്ളില്‍ ഇരുന്നു കമ്പൂട്ടര്‍ ഗെയിംസ് കളിച്ച്, മേദസ്സു നിറഞ്ഞ ചീര്‍ത്ത ശരീരവുമായി വളരുന്ന കുട്ടികള്‍..മാതൃഭാഷ ഏതാണെന്നു ചോദിച്ചാല്‍ മല്യാളം എന്നു പറയുന്ന കുട്ടികള്‍..
ഇവര്‍ക്കെല്ലാം..
Sunday, June 24, 2007
ഒരു യു.എസ് വീരഗാഥ
ബ്ലോഗിങ്ങ് തുടങ്ങി ആദ്യത്തെ ഇന്റ്ര്നാഷണല്‍ യാത്ര ആയതിനാല്‍ ഒരു പത്തു പോസ്റ്റിനുള്ള കഥയും കൊണ്ടേ തിരിച്ചെത്തുകയുള്ളൂ എന്നൊരു ശപഥം ഞാനെടുത്തിരുന്നു. രാത്രി 1.45 നുള്ള ഫ്ലൈറ്റിനായി ഏകദേശം 11 മണിയോടെ ബാഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍ എത്തി. ബോര്‍ഡിങ്ങ് പാസ് എടുത്ത് സെക്യൂരിറ്റി ചെക്കും ഇമിഗ്രേഷനും കഴിഞ്ഞ് കൊതുകുകടിയും കൊണ്ട് വെറുപ്പു പിടിച്ച് ഇരിക്കുമ്പോഴാണ് എന്തെങ്കിലും എഴുതാമെന്നു വച്ചു പുത്തകം കയ്യിലെടുത്തത്. പക്ഷേ എവിടെ കോണ്‍സണ്ട്രേഷന്‍ കിട്ടാന്‍ ?..ചുറ്റിലും കളറുകള്‍ ഇന്റ്ര്നാഷണലും ഇന്ട്രാനാഷണലും.
ചെവിട്ടില്‍ മോബൈല്‍ ഒട്ടിപോയ ഒരു പാവം ചേച്ചി...നമ്മളീതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ ജോസിഗിഫ്റ്റിനെ പോലെ നിര്‍വ്വികാര മുഖവുമായി ചിലര്‍....വെടിക്കെട്ടില്‍ ചരിഞ്ഞു പൊട്ടിയ കതിന തലയിലേയ്ക്കു വരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടുനില്‍ക്കുന്ന നില്‍ക്കുന്ന ജീവികളെപോലെ കുറെ ഫസ്റ്റ് ടൈം ഫ്ലൈയേര്‍സ്..അനിക്സ്പ്രേയുടെ പരസ്യത്തിലെ “പൊടി” മാറ്റി “തുണി” എന്നാക്കിയാല്‍ എങ്ങനെയോ അതുപോലെ വസ്ത്രം ധരിച്ച കുറെ മദാമ്മമാര്‍ ..വയസുകാലത്തു മക്കളോടൊത്തു താമസിക്കാനുള്ള മോഹവുമായി അമേരിക്കയിലേയ്ക്ക് കുടിയേറുന്ന ചില വൃദ്ധമാതാപിതാക്കള്‍ അങ്ങനെ പല പല കാഴ്ച്ചകള്‍
സമയം 12.45 ആയി. ഇനിയും ഒരു മണിക്കുര്‍ ..ചെറുതായി വിശന്നു തുടങ്ങിയിരിക്കുന്നു...സാദാരണ മാധുരി ഗ്രാന്‍ഡില്‍ നിന്ന് ആന്ദ്രാ മീല്‍സോ അല്ലെങ്കില്‍ പഞ്ചാബി ധാബയില്‍ നിന്ന് തവാ റൊട്ടിയും ബിന്ദി ഫ്രൈയ്യുമൊ ഒക്കെ കഴിച്ച് തംബുരു വിഴുങ്ങിയപോലെ നില്‍ക്കാറുള്ള ഞാന്‍ ഇനി ഫ്ലൈറ്റില്‍ വച്ച് പ്രകൃതിയുടെ വിളിവന്നാല്‍ എന്തു ചെയ്യും എന്ന ആശങ്കയില്‍ ഡിന്നര്‍ ഒരു മസാലദോശയില്‍ ഒതുക്കിയിരുന്നു.. ഫ്ലൈറ്റിലെ യൂറോപ്യന്‍ ക്ലോസറ്റിന്ടെ മുകളില്‍ കയറി തവളയെ പോലെ ഇരിക്കുമ്പോള്‍ വല്ല എയര്‍ പോക്കറ്റിലും വീണു ഫ്ലൈറ്റൊന്നു കുലുങ്ങിയാല്‍ കഴിഞ്ഞില്ലേ കാര്യം..പിന്നെ ഊരിയെടുക്കല്‍ ഒരു ചടങ്ങാകും.
1.45നു ലുഫ്താന്‍സയുടെ ഫ്ലൈറ്റില്‍ ബോര്‍ഡു ചെയ്തു. കിങ്ഫിഷറിലെയും ജെറ്റിലേയും കാര്യങ്ങളൊക്കെ ആലോചിച്ച് പല പല പ്രതീക്ഷകളോടെ കയറിയ ഞാന്‍ നട്ടപാതിരയ്ക്കു ഗുഡ്മോര്‍ണിങ് പറഞ്ഞ അമ്മച്ചി ഹോസ്റ്റ്സിനെ കണ്ട് കഷ്ടപ്പെട്ടൊരു പുഞ്ചിരി മുഖത്തു വരുത്തി.
ബാഗ്ലൂരിനു റ്റാറ്റയും പറഞ്ഞു ഇരുന്നു പതുക്കെ ഒന്നു മയങ്ങി വന്നപ്പോഴാണ് ഒരു ശബ്ദം..
സര്‍ വുഡ് യു ലൈക്ക് റ്റു ഹാവ് വെജ് മീല്‍സ് ഓര്‍ നോണ്‍ വെജ് മീല്‍സ്?..
സമയം നോക്കിയപ്പോള്‍ രാത്രി മൂന്നു മണി..അങ്ങനെ ജീവിതത്തിലാദ്യമായി നട്ടപ്പാതിരയ്ക്കു മീല്‍സ് കഴിച്ചു. പിന്നെ പതുക്കെ പതുക്കെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തി ഡാലസ് ഫ്ലൈറ്റിന്റെ ടെര്‍മിനലില്‍ പോകാനായി സ്കൈ ട്രെയിനില്‍ കയറി..പക്ഷേ ഒരു സംശയം..ഇത് കറക്ട് ട്രെയിന്‍ ആണോ?..
“ഡെസ് ദിസ് ഗോ ടു ഗേറ്റ് സി09 ? ” ഞാന്‍ വേഗം ട്രെയിന്‍ ഓടിച്ചിരുന്ന നീഗ്രോയോട് ചോദിച്ചു.
“ആമ സര്‍ ഇതു അങ്കെ താന്‍ പോകും” നീഗ്രോ തിരിച്ചു പറഞ്ഞു..ഹാ..എന്തൊരു അത്ഭുതം..ജര്‍മ്മിനിയിലും തമിഴാണോ? അങ്ങനെ അന്തം വിട്ടു നില്‍ക്കുമ്പോഴുണ്ട് ഒരു അനൊണ്‍സ്മെന്റ്.
“യു അര്‍ റീച്ചിങ്ങ് ഫ്രാങ്ക് ഫര്‍ട്ട് ഇന്‍ 20 മിനിറ്റ്സ്..പ്ലീസ് ഫാസ്റ്റന്‍ യുര്‍ സീറ്റ് ബെല്‍റ്റ്സ്”.......സ്വപ്നമായിരുന്നോ?..
അങ്ങനെ ജര്‍മ്മന്‍ സമയം 7.30AM (ഇന്ത്യന്‍ സമയം 11AM ) ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തി. ഡാലസ് ഫ്ലൈറ്റ് അതേ ടെര്‍മ്മിനല്‍ തന്നെ ആയിരുന്നതിനാല്‍ ട്രെയിന്‍ പിടിയ്ക്കേണ്ടി വന്നില്ല. ഇനി അടുത്ത ഫ്ലൈറ്റ് 10.05 ന്..അങ്ങനെ വീണ്ടും ഇന്റ്ര്നാഷണല്‍ മൌത്ത് ലുക്കിങ്ങിലേയ്ക്ക്...
10 മണിയോടെ ഡാലസ് ഫ്ലൈറ്റില്‍ ബോര്‍ഡു ചെയ്തു. ഏതെങ്കിലും മദാമ്മ തരുണീമണികളെ സഹസീറ്റുകാരിയായി സ്വപനം കണ്ടിരുന്ന എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് ഒരു “തടിച്ചു കൊഴുത്തു കറുത്തു മെലിഞ്ഞ” സുന്ദരകോമളന്‍ നീഗ്രോ എന്റെ അടുത്തു വന്നിരുന്നു.
“ഹൈ”
ഞാനും “ഹൈ“
“ചണ്ടര്‍കൊണ്ടാണിടെനുസ്കൊട്ണി”
വാട്ട്?
തിരിച്ചും അതേ വാചകം..ഒരു മാറ്റവുമില്ല..ഇനിയിപ്പോ എന്റെ ഇംഗ്ലീഷിലുള്ള “പാണ്ഡിത്യം” അങ്ങേരെ കൂടി അറിയിക്കേണ്ട എന്നു വിചാരിച്ചു, ഒരു 70 എം എം ചിരിയോടെ പറഞ്ഞു.
“യെസ്”
“ഓ യെസ്..കണ്ടനുമ്മി മാനോകിമിസി“
“നോ”
പിന്നെയുള്ള എല്ലാത്തിനും മാറ്റി മാറ്റി യെസ് - നോ -യെസ് എന്നൊക്കെ തട്ടി..കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ യെസും-നോയും എല്ലാം കേട്ട് അങ്ങേര്‍ക്ക് ബോറഡിച്ചെന്നു തോന്നുന്നു..ഒരു ഗ്ലാസ് വോഡ്കയും വേടിച്ചടിച്ച് അങ്ങേര് തിരിഞ്ഞു കിടന്നു ഫീസായി.
പുറത്തെ മേഘപടലങ്ങളിലേയ്ക്ക് കണ്ണും നട്ടു ഞാനും ഇരുന്നു.
(തൊടരും)
ചെവിട്ടില്‍ മോബൈല്‍ ഒട്ടിപോയ ഒരു പാവം ചേച്ചി...നമ്മളീതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ ജോസിഗിഫ്റ്റിനെ പോലെ നിര്‍വ്വികാര മുഖവുമായി ചിലര്‍....വെടിക്കെട്ടില്‍ ചരിഞ്ഞു പൊട്ടിയ കതിന തലയിലേയ്ക്കു വരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടുനില്‍ക്കുന്ന നില്‍ക്കുന്ന ജീവികളെപോലെ കുറെ ഫസ്റ്റ് ടൈം ഫ്ലൈയേര്‍സ്..അനിക്സ്പ്രേയുടെ പരസ്യത്തിലെ “പൊടി” മാറ്റി “തുണി” എന്നാക്കിയാല്‍ എങ്ങനെയോ അതുപോലെ വസ്ത്രം ധരിച്ച കുറെ മദാമ്മമാര്‍ ..വയസുകാലത്തു മക്കളോടൊത്തു താമസിക്കാനുള്ള മോഹവുമായി അമേരിക്കയിലേയ്ക്ക് കുടിയേറുന്ന ചില വൃദ്ധമാതാപിതാക്കള്‍ അങ്ങനെ പല പല കാഴ്ച്ചകള്‍
സമയം 12.45 ആയി. ഇനിയും ഒരു മണിക്കുര്‍ ..ചെറുതായി വിശന്നു തുടങ്ങിയിരിക്കുന്നു...സാദാരണ മാധുരി ഗ്രാന്‍ഡില്‍ നിന്ന് ആന്ദ്രാ മീല്‍സോ അല്ലെങ്കില്‍ പഞ്ചാബി ധാബയില്‍ നിന്ന് തവാ റൊട്ടിയും ബിന്ദി ഫ്രൈയ്യുമൊ ഒക്കെ കഴിച്ച് തംബുരു വിഴുങ്ങിയപോലെ നില്‍ക്കാറുള്ള ഞാന്‍ ഇനി ഫ്ലൈറ്റില്‍ വച്ച് പ്രകൃതിയുടെ വിളിവന്നാല്‍ എന്തു ചെയ്യും എന്ന ആശങ്കയില്‍ ഡിന്നര്‍ ഒരു മസാലദോശയില്‍ ഒതുക്കിയിരുന്നു.. ഫ്ലൈറ്റിലെ യൂറോപ്യന്‍ ക്ലോസറ്റിന്ടെ മുകളില്‍ കയറി തവളയെ പോലെ ഇരിക്കുമ്പോള്‍ വല്ല എയര്‍ പോക്കറ്റിലും വീണു ഫ്ലൈറ്റൊന്നു കുലുങ്ങിയാല്‍ കഴിഞ്ഞില്ലേ കാര്യം..പിന്നെ ഊരിയെടുക്കല്‍ ഒരു ചടങ്ങാകും.
1.45നു ലുഫ്താന്‍സയുടെ ഫ്ലൈറ്റില്‍ ബോര്‍ഡു ചെയ്തു. കിങ്ഫിഷറിലെയും ജെറ്റിലേയും കാര്യങ്ങളൊക്കെ ആലോചിച്ച് പല പല പ്രതീക്ഷകളോടെ കയറിയ ഞാന്‍ നട്ടപാതിരയ്ക്കു ഗുഡ്മോര്‍ണിങ് പറഞ്ഞ അമ്മച്ചി ഹോസ്റ്റ്സിനെ കണ്ട് കഷ്ടപ്പെട്ടൊരു പുഞ്ചിരി മുഖത്തു വരുത്തി.
ബാഗ്ലൂരിനു റ്റാറ്റയും പറഞ്ഞു ഇരുന്നു പതുക്കെ ഒന്നു മയങ്ങി വന്നപ്പോഴാണ് ഒരു ശബ്ദം..
സര്‍ വുഡ് യു ലൈക്ക് റ്റു ഹാവ് വെജ് മീല്‍സ് ഓര്‍ നോണ്‍ വെജ് മീല്‍സ്?..
സമയം നോക്കിയപ്പോള്‍ രാത്രി മൂന്നു മണി..അങ്ങനെ ജീവിതത്തിലാദ്യമായി നട്ടപ്പാതിരയ്ക്കു മീല്‍സ് കഴിച്ചു. പിന്നെ പതുക്കെ പതുക്കെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തി ഡാലസ് ഫ്ലൈറ്റിന്റെ ടെര്‍മിനലില്‍ പോകാനായി സ്കൈ ട്രെയിനില്‍ കയറി..പക്ഷേ ഒരു സംശയം..ഇത് കറക്ട് ട്രെയിന്‍ ആണോ?..
“ഡെസ് ദിസ് ഗോ ടു ഗേറ്റ് സി09 ? ” ഞാന്‍ വേഗം ട്രെയിന്‍ ഓടിച്ചിരുന്ന നീഗ്രോയോട് ചോദിച്ചു.
“ആമ സര്‍ ഇതു അങ്കെ താന്‍ പോകും” നീഗ്രോ തിരിച്ചു പറഞ്ഞു..ഹാ..എന്തൊരു അത്ഭുതം..ജര്‍മ്മിനിയിലും തമിഴാണോ? അങ്ങനെ അന്തം വിട്ടു നില്‍ക്കുമ്പോഴുണ്ട് ഒരു അനൊണ്‍സ്മെന്റ്.
“യു അര്‍ റീച്ചിങ്ങ് ഫ്രാങ്ക് ഫര്‍ട്ട് ഇന്‍ 20 മിനിറ്റ്സ്..പ്ലീസ് ഫാസ്റ്റന്‍ യുര്‍ സീറ്റ് ബെല്‍റ്റ്സ്”.......സ്വപ്നമായിരുന്നോ?..
അങ്ങനെ ജര്‍മ്മന്‍ സമയം 7.30AM (ഇന്ത്യന്‍ സമയം 11AM ) ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തി. ഡാലസ് ഫ്ലൈറ്റ് അതേ ടെര്‍മ്മിനല്‍ തന്നെ ആയിരുന്നതിനാല്‍ ട്രെയിന്‍ പിടിയ്ക്കേണ്ടി വന്നില്ല. ഇനി അടുത്ത ഫ്ലൈറ്റ് 10.05 ന്..അങ്ങനെ വീണ്ടും ഇന്റ്ര്നാഷണല്‍ മൌത്ത് ലുക്കിങ്ങിലേയ്ക്ക്...
10 മണിയോടെ ഡാലസ് ഫ്ലൈറ്റില്‍ ബോര്‍ഡു ചെയ്തു. ഏതെങ്കിലും മദാമ്മ തരുണീമണികളെ സഹസീറ്റുകാരിയായി സ്വപനം കണ്ടിരുന്ന എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് ഒരു “തടിച്ചു കൊഴുത്തു കറുത്തു മെലിഞ്ഞ” സുന്ദരകോമളന്‍ നീഗ്രോ എന്റെ അടുത്തു വന്നിരുന്നു.
“ഹൈ”
ഞാനും “ഹൈ“
“ചണ്ടര്‍കൊണ്ടാണിടെനുസ്കൊട്ണി”
വാട്ട്?
തിരിച്ചും അതേ വാചകം..ഒരു മാറ്റവുമില്ല..ഇനിയിപ്പോ എന്റെ ഇംഗ്ലീഷിലുള്ള “പാണ്ഡിത്യം” അങ്ങേരെ കൂടി അറിയിക്കേണ്ട എന്നു വിചാരിച്ചു, ഒരു 70 എം എം ചിരിയോടെ പറഞ്ഞു.
“യെസ്”
“ഓ യെസ്..കണ്ടനുമ്മി മാനോകിമിസി“
“നോ”
പിന്നെയുള്ള എല്ലാത്തിനും മാറ്റി മാറ്റി യെസ് - നോ -യെസ് എന്നൊക്കെ തട്ടി..കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ യെസും-നോയും എല്ലാം കേട്ട് അങ്ങേര്‍ക്ക് ബോറഡിച്ചെന്നു തോന്നുന്നു..ഒരു ഗ്ലാസ് വോഡ്കയും വേടിച്ചടിച്ച് അങ്ങേര് തിരിഞ്ഞു കിടന്നു ഫീസായി.
പുറത്തെ മേഘപടലങ്ങളിലേയ്ക്ക് കണ്ണും നട്ടു ഞാനും ഇരുന്നു.
(തൊടരും)
Subscribe to:
Posts (Atom)